വിളവെടുക്കാൻ ചെന്നപ്പോൾ 1000 കിലോഗ്രാം മത്സ്യത്തെ കാണാനില്ല: പ്രതിയെക്കുറിച്ച് അറിവ്കിട്ടി: പക്ഷേ പരാതി നൽകാനോ കേസെടുക്കാനോ ആവില്ല : പ്രതിയെ പിടികൂടാനും പറ്റില്ല: സംഭവം കോഴിക്കോട്ട് .

Spread the love

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹില്‍ ബി.ജി. റോഡില്‍ കുട്ടിക്കാവ് ക്ഷേത്രത്തിനു സമീപം മത്സ്യക്കൃഷി നടത്തുന്ന മാമ്പറ്റ കൃഷ്ണപ്രസാദിന്റെ ടാങ്കില്‍നിന്ന് ഏകദേശം 1000 കിലോയോളം വിലമതിക്കുന്ന ഗിഫ്റ്റ് ഫിലാപ്പിയ മത്സ്യങ്ങള്‍ കാണാതായി.
സെപ്റ്റംബർ 4-ന് വിളവെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് ഈ ഞെട്ടിക്കുന്ന സംഭവം.

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച്‌, കൃഷ്ണപ്രസാദിന്റെ ടാങ്കില്‍ 1300 ഗിഫ്റ്റ് ഫിലാപ്പിയ മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവയില്‍ ആറെണ്ണം ചത്തതിനുശേഷം 1294 മത്സ്യങ്ങള്‍ അവശേഷിച്ചിരുന്നു.

വിളവെടുപ്പിനായി ടാങ്കിലെ 27,000 ലിറ്റർ വെള്ളം മാറ്റിയപ്പോഴാണ് ഒരു മത്സ്യം ഒഴികെ മറ്റെല്ലാം നഷ്ടപ്പെട്ടതായി കൃഷ്ണപ്രസാദ് കണ്ടെത്തിയത്. ടാങ്കില്‍ ഉണ്ടായിരുന്ന ഓരോ മത്സ്യത്തിനും ഏകദേശം 800 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കമുണ്ടായിരുന്നു. വിപണിയില്‍ ഇവയ്ക്ക് ഏകദേശം 2.8 ലക്ഷം രൂപ വില വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി കൃഷ്ണപ്രസാദ് അറിയിച്ചു. ഇത് മോഷണമാകാൻ സാധ്യതയില്ലെന്നും ടാങ്കില്‍ ഇറങ്ങിയ പെരുമ്പാമ്പ് മത്സ്യങ്ങളെ ഭക്ഷിച്ചതാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ വിളവെടുപ്പില്‍ 750 കിലോ മത്സ്യം ലഭിച്ചിരുന്നു. അന്ന് കിലോയ്ക്ക് 280 രൂപയ്ക്കായിരുന്നു മത്സ്യങ്ങള്‍ വിറ്റഴിച്ചത്.