ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു;ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐ.എ.ഡി.ഡബ്ലിയു.എസ്) കന്നിപ്പരീക്ഷണം വിജയം

Spread the love

ദില്ലി: ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐ.എ.ഡി.ഡബ്ലിയു.എസ്) കന്നിപ്പരീക്ഷണം വിജയം. ഒഡീഷ തീരത്തെ ചാന്ദിപ്പൂർ കേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നായിരുന്നു പരീക്ഷണം. ഡി.ആർ.ഡി.ഒയുടെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) നേതൃത്വത്തിലാണ് വികസിപ്പിച്ചത്.

ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ (QRSAM), വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS), ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറി (DRDL) നിർമ്മിച്ച ഒരു കേന്ദ്രീകൃത കമാൻഡ്-ആൻഡ്-കൺട്രോൾ സെന്ററാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. റിസർച്ച് സെന്റർ ഇമാറാത്ത് (RCI), സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS) എന്നിവ ചേർന്നാണ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, ഹൈ-പവർ ലേസർ ഡയറക്റ്റഡ് എനർജി വെപ്പൺ എന്നിവ വികസിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് അതിവേഗ ഫിക്സഡ്-വിംഗ് യുഎവികളും ഒരു മൾട്ടി-കോപ്റ്റർ ഡ്രോണുമാണ് പരീക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ച ലക്ഷ്യങ്ങൾ. ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച റേഞ്ച് ഉപകരണങ്ങൾ ഫ്ലൈറ്റ് ഡാറ്റ പകർത്തി ഫലങ്ങൾ സ്ഥിരീകരിച്ചു.

മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞരും സായുധ സേനാ പ്രതിനിധികളും പരീക്ഷണത്തിൽ പങ്കെടുത്തു. സ്വന്തം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരു മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് ഷീൽഡ് സൃഷ്ടിക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് ഡിആർഡിഒ ചെയർമാനും പ്രതിരോധ ഗവേഷണ-വികസന സെക്രട്ടറിയുമായ ഡോ. സമീർ വി. കാമത്ത് പ്രതികരിച്ചു.