
തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് വനിതാ എസ്‌ഐമാരുടെ പരാതി.
സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
മോശം പരാമർശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി.
സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിന് അന്വേഷണച്ചുമതല നല്‍കി. പോഷ് ആക്‌ട് പ്രകാരം അന്വേഷണം വേണമെന്ന ഡിഐജിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നത്. ക്രമസമാധാന ചുമതല വഹിച്ചിരുന്നു. തലസ്ഥാനത്ത് നിലവില്‍ വളരെ പ്രധാനപ്പെച്ച ചുമതലയാണ് വഹിക്കുന്നത്.
‘ തെക്കൻ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കെ മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അതീവ രഹസ്യമായി ആയിരുന്നു പരാതിയില്‍ അന്വേഷണം നടന്നത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ആഴ്‌ചകള്‍ക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നല്‍കിയതെന്നാണ് വിവരം.