ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിക്കൽ ചെയർപേഴ്സണും കൗൺസിലും അറിയാതെ; അഞ്ചുവർഷത്തേക്ക് ഒരു രൂപ പോലും പരസ്യ നികുതിയായി വേണ്ടെന്ന തീരുമാനം എടുത്തതും ഇരു ചെവി അറിയാതെ; നാലഞ്ച് കൗൺസിലർമാരെ കൂട്ടുപിടിച്ച് സ്വകാര്യ പരസ്യ കമ്പനിയുമായി ചേർന്ന് വ്യാജ എഗ്രിമെൻറ് ഉണ്ടാക്കി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിച്ച് പണം തട്ടൽ ; വ്യാജ എഗ്രിമെൻ്റ് ഉണ്ടാക്കി നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

Spread the love

കോട്ടയം: ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ അനധികൃതമായി പരസ്യം സ്ഥാപിക്കൽ നടന്നത് നഗരസഭാ ചെയർപേഴ്സണും കൗൺസിലും അറിയാതെയാണ്.
വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന 2018ലെ ഹൈക്കോടതി ഉത്തരവും, ശാസ്ത്രീ റോഡിൽ സ്ഥാപിക്കുന്ന വഴിവളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാക്കരുതെന്ന പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുമായുള്ള എഗ്രിമെന്റിനെയും മറികടന്നാണ് സ്വകാര്യ പരസ്യ കമ്പനിക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ നഗരസഭാ സെക്രട്ടറി അനുവാദം നൽകിയത്.

നാലഞ്ച് കൗൺസിലർമാരെ കൂട്ടുപിടിച്ച് സ്വകാര്യ പരസ്യ കമ്പനിയുമായി ചേർന്ന് വ്യാജ എഗ്രിമെൻറ് ഉണ്ടാക്കി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിച്ച് പണം തട്ടുകയായിരുന്നു ഗൂഢ സംഘത്തിൻറെ ലക്ഷ്യം.

വ്യാജ എഗ്രിമെൻറ് സഹിതം തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ അപകടം മണത്ത ഗൂഢ സംഘത്തിൻ്റെ നിർദ്ദേശപ്രകാരം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി 54 പരസ്യ ബോർഡുകളാണ് ശാസ്തീ റോഡിലെ വഴിവിളക്ക് തൂണുകളിൽ സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രി റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭാ സെക്രട്ടറിയും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിലുള്ള കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് അനധികൃത ഇടപാടിനെതിരേ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ശാസ്ത്രീ റോഡിലെ വഴിവിളക്ക് തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന് നഗരസഭയ്ക്ക് രേഖാമൂലം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെയും മറികടന്നാണ് അനധികൃത ഏർപ്പാട് സെക്രട്ടറി നടത്തിയത്.

വ്യാജ എഗ്രിമെൻ്റ് ഉണ്ടാക്കി നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിജിലൻസിന് പരാതി നൽകി