
കോട്ടയം: സംസ്ഥാനത്ത് ഓണ്‍ലൈൻ വഴി മദ്യം വില്‍ക്കാനുള്ള ബെവ്‌കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ.
സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുകയാണെന്ന് കത്തോലിക്കാ ബാവ വിമർശിച്ചു. പുതിയ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തോലിക്കാ ബാവ വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വാർത്താക്കുറിപ്പ്
‘കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സർക്കാർ’, ‘എല്‍ഡിഎഫ് വന്നാല്‍ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും’, ‘ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല, സ്കൂളുകളാണ്” എന്നീ പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താത്‌പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നതിന് മികച്ച ഉദാഹരണങ്ങളാണ് മുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു.
മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാർത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരി വാങ്ങാൻ റേഷൻ കടയില്‍ പോയി വിരല്‍ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ചുതരും. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനിമുതല്‍ മദ്യപർക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകർക്കാം.
ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവത്‌കരിച്ച് വീടുകളിലേയ്ക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ല. സർക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. വീട്ടകങ്ങളില്‍ ഭയന്നു കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓർത്ത് തിരുത്തണം.