
ബംഗളൂരു : വേതന പരിഷ്കരണം, 36 മാസത്തെ കുടിശ്ശിക വിതരണം എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കർണാടകയില്‍ കെഎസ്‌ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കില്‍ നിരാഹാര സമരം നടത്താൻ ആഹ്വാനം ചെയ്തു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 5 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കെഎസ്‌ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് പ്രവീണ്‍ കുമാർ വാർത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സർക്കാർ, ഇപ്പോഴും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകള്‍ക്ക് ഏകദേശം 2,800 കോടി രൂപ കുടിശ്ശികയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കുടിശ്ശിക വരുത്തുന്നത് ജീവനക്കാരുടെ ശമ്ബള വർദ്ധനവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാരുടെയും വിരമിച്ചവരുടെയും ഏകോപന സമിതിയുടെ മംഗളൂരു ഡിവിഷൻ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
ടിക്കറ്റ് നിരക്ക് 15% വർദ്ധിപ്പിച്ചിട്ടും, ജീവനക്കാർക്ക് നല്‍കേണ്ട 1,750 കോടി രൂപ സർക്കാർ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ നേതാക്കളായ ജയറാം ഷെട്ടി, മനോഹർ ഷെട്ടി, ദിനേശ് സിഎച്ച്, ശാന്തപ്പ പൂജാരി, പരമേശ്വര, വിജയകുമാർ എന്നിവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 5 മുതല്‍ ഗതാഗത തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കണക്കിലെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഉടൻ ഒരു കൂടിക്കാഴ്ച നടത്തുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ശമ്ബളത്തിന് തുല്യമായ ശമ്ബളം, 38 മാസത്തെ കുടിശ്ശിക എന്നിവ നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് മേല്‍ എസ്മ പുതുതായി ചുമത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.