ക്യാപിറ്റല്‍ പണീഷ്‌മെന്റ് വിവാദത്തിലൂടെ ദൃശ്യമാകുന്നത് വി.എസ്. വിഭാഗത്തെ അരിഞ്ഞു തള്ളി അവരുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച പിണറായി പക്ഷത്തിനെതിരെയുള്ള നേതാക്കളുടെ കൂട്ടപ്പൊരിച്ചിൽ.

Spread the love

തിരുവനന്തപുരം: ഒരു കാലത്ത് കരുത്തനായിരുന്ന വി.എസ് അച്യുതാനന്ദൻ നയിച്ച വിഭാഗത്തെ അരിഞ്ഞു തള്ളി അവരുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച പിണറായി പക്ഷത്തിനെതിരെ നേതാക്കളുടെ കൂട്ടപ്പൊരിച്ചിലാണ് ക്യാപിറ്റല്‍ പണീഷ്‌മെന്റ് വിവാദത്തിലൂടെ ദൃശ്യമാകുന്നത്.

അന്ന് വി.എസിനൊപ്പം നിലയുറപ്പിച്ചിരുന്ന നേതാക്കളായ പിരപ്പൻ കോട് മുരളി, എസ്.ശർമ്മ, കെ.ചന്ദ്രൻ പിള്ള , കെ.പി സതീഷ് ചന്ദ്രൻ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ പില്‍ക്കാലത്ത് അരിഞ്ഞു വീഴ്ത്തിയാണ് പിണറായി പക്ഷം പാർട്ടിയില്‍ ആധിപത്യം ഉറപ്പിച്ചത്.

പല കാരണങ്ങള്‍ പറഞ്ഞ് മുതിർന്ന നേതാക്കളെ അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ സി.പി.എമ്മിനെ നയിക്കാൻ പാകത്തിലുള്ള ചെറുപ്പക്കാരുടെ കൂടി രാഷ്ട്രീയ ഭാവിയാണ് അന്ന് പിണറായി നേരിട്ടിറങ്ങി അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഭാഗീയത കത്തി നിന്ന കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസിന്റെ വക്താക്കളായിരുന്ന ശർമ്മയും ചന്ദ്രൻ പിള്ളയുമാണ് ആദ്യം വെട്ട് കൊണ്ട് വീണത്.
2006ലെ സർക്കാരില്‍ ശർമ്മ മന്ത്രിയായെങ്കിലും പാർട്ടിയില്‍ ഇപ്പോള്‍ യാതൊരു തരത്തിലുള്ള ആധിപത്യവുമില്ല. ചന്ദ്രൻ പിള്ളയ്‌ക്കൊപ്പം സംസ്ഥാന കമ്മിറ്റിയില്‍ പ്രവർത്തിക്കുന്ന തൊഴിച്ചാല്‍ പാർട്ടിയെ നിയന്ത്രിക്കുന്നവരില്‍ പ്രധാനികളല്ല ഇരുവരുമെന്നതാണ് യാഥാർത്ഥ്യം.
തലസ്ഥാനത്ത് വി.എസ് പക്ഷത്തിനൊപ്പം നിന്ന പലരും പിന്നീട് ആശ്രിത വത്സലനായ പിണറായിക്കൊപ്പം പോയെങ്കിലും വി.എസിനൊപ്പം ഉറച്ച്‌ നിന്ന പിരപ്പൻ കോട് മുരളിയെ 2018ലെ തൃശ്ശൂർ സംസ്ഥാന സമ്മേളനത്തില്‍ പിണറായി പക്ഷം നിലംപരിശാക്കി.

പ്രായപരിധി മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കിയത്. അദ്ദേഹം ഇക്കാര്യത്തില്‍ പ്രതിഷേധിച്ചെങ്കിലും പാർട്ടി നേതൃത്വം അതിന് അന്ന് പുല്ലുവിലയാണ് കല്‍പ്പിച്ചത്.

അതേ തൃശ്ശൂർ സമ്മേളനത്തിലാണ് കായംകുളം എം.എല്‍.എയും പാർട്ടിയില്‍ വി.എസിന് വേണ്ടി എക്കാലത്തും വീറോടെ പൊരുതിയിരുന്ന സി.കെ സദാശിവനെയും കറിവേപ്പിലയാക്കിയത്.
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തിനാണെന്ന് അദ്ദേഹത്തിന് ഇന്നുമറിയില്ല. ഇക്കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് ജെ.മേഴ്‌സിക്കുട്ടിയമ്മയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും പുറത്താക്കിയത്.
നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണെങ്കിലും അവർക്കും പാർട്ടിയില്‍ മറ്റൊരു ശബ്ദമില്ല. 2016ലെ പിണറായി സർക്കാരില്‍ മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിയാക്കിയത് പോലും ശർമ്മയുടെ തിരിച്ചുവരവ് തടയാനാണെന്ന യാഥാർത്ഥ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ചെറുപ്പക്കാരില്‍ പ്രസംഗപാടവമുള്ള ടി.ശശിധരനെ ചിവിട്ടി തേച്ചതും മലപ്പുറം സംസ്ഥാന സമ്മേളനത്തിന് ശേഷമായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രക്കമ്മിറ്റിയിലുമൊക്കെ വരുമെന്നും പാർട്ടിയെ പില്‍ക്കാലത്ത് നയിക്കുമെന്നും കരുതിയ നേതാവ് ഇന്ന് ജില്ലാക്കമ്മിറ്റിയില്‍ എത്തി നല്‍ക്കുകയാണ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ വസന്തനും വി.എസിന് വേണ്ടി വെട്ട് കൊണ്ട് വീണവരില്‍ പ്രധാനിയാണ്. യുവധാരയില്‍ വി.എസ് അനുകൂല ലേഖനം പ്രത്യക്ഷപ്പെട്ടതായിരുന്നു കാരണം.

പ്രാദേശിക നേതാവായി പാർട്ടിയില്‍ ഒതുങ്ങിക്കഴിയുകയാണ് വസന്തനിപ്പോള്‍. എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷനായിരുന്ന കൃഷ്ണപ്രസാദിനെ ചവിട്ടിയൊതുക്കിയതും പിണറായി പക്ഷത്തിന്റെ കടുത്ത വി.എസ് വിരോധമായിരുന്നു.
അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ പലരും പാർട്ടി സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിച്ചേർന്നിട്ടുണ്ട്.
പാർലമെന്ററി രംഗത്തും, വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടും പാർട്ടിയില്‍ എങ്ങുമെത്താതെ പോയ സുരേഷ് കുറുപ്പും വി.എസ് പക്ഷത്തിനൊപ്പം ചേർന്നു നിന്നുവെന്ന ആരോപണം നേരിട്ടയാളായിരുന്നു