
ജയില്‍ ചാടിയതിനെ തുടർന്ന് വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതല്‍ ജീവനക്കാരെ ജയില്‍ വകുപ്പ് നിയമിച്ചു.വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വണ്‍ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാർപ്പിച്ചു.
ജയില്‍ ചാടി തമിഴ്നാട്ടില്‍ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് ഗോവിന്ദച്ചാമിയെ മതിയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജയില്‍ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജയില്‍ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയും, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചുതും നിരീക്ഷണം ശക്തമാക്കിയതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group