ചിറക്കടവില്‍ വോട്ടര്‍ പട്ടിക ചോര്‍ത്തി നല്‍കിയതായി ആരോപണം; യുഡിഎഫ് വോട്ടർമാർ പലരും വാർഡിന് പുറത്ത്; വോട്ടർ പട്ടിക ക്രമീകരിച്ചിരിക്കുന്നത് സിപിഎമ്മിന് അനുകൂല നിലയില്ലെന്ന് പരാതി

Spread the love

പൊൻകുന്നം: ഇലക്‌ഷൻ കമ്മീഷൻ പഞ്ചായത്ത് വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതിന് രണ്ടാഴ്ച മുൻപ് ചിറക്കടവ് പഞ്ചായത്ത് അധികൃതർ കരട് വോട്ടർ പട്ടിക സിപിഎമ്മിന് ചോർത്തി നല്‍കിയതായി കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

video
play-sharp-fill

വോട്ടർ പട്ടികയുടെ മുൻ പേജില്‍ വാർഡിന്‍റെ ഭൂപടം ഇല്ലാത്തത് വോട്ടർമാരെ സംശയ നിഴലിലാക്കുന്നു. വോട്ട് വിന്യാസം അശാസ്ത്രീയമായി നടത്തിയതിനാല്‍ വോട്ടർമാർ പലരും വാർഡിന് പുറത്താണ്.

ഏത് വാർഡിലാണ് വോട്ടുള്ളതെന്ന് തെരഞ്ഞു ബുദ്ധിമുട്ടുകയാണ് വോട്ടർമാർ. വാർഡില്‍ താമസക്കാരായ നൂറുകണക്കിന് വോട്ടർമാർ മറ്റു വാർഡിലേക്ക് സ്ഥാനമാറ്റപ്പെടുകയോ പട്ടികയില്‍നിന്ന് പുറത്താകുകയോ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നാക്കുന്ന് വാർഡില്‍ താമസക്കാരായ 84 പേരുടെ വോട്ട് വോട്ടർ പട്ടികയില്‍ ഇല്ല. ഭരണ സ്വാധീനം ഉപയോഗിച്ച്‌ സിപിഎമ്മിന് അനുകൂല നിലയിലാണ് വോട്ടർ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

യുഡിഎഫ് വോട്ടർമാരെ വ്യാപകമായി വെട്ടി നിരത്തിയ നടപടിക്കെതിരേ ഇലക്‌ഷൻ കമ്മീഷന് പരാതി നല്‍കുമെന്ന് മണ്ഡലം പ്രസിഡന്‍റ് സേവ്യർ മൂലകുന്ന് അറിയിച്ചു.