
പാലക്കാട്: യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. പാലക്കാട് കുഴല്‍മന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യചെയ്ത സംഭവത്തിലാണ് കുടുംബം ആരോപണവുമായി എത്തിയിരിക്കുന്നത്.
ഭാര്യ മനോജ് കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. കൂടാതെ മനോജ് കുമാറിന്റെ ആത്മഹത്യകുറിപ്പില്‍ ഭാര്യ ചിത്രയുടെയും സുഹൃത്തിന്റെയും പേര് കണ്ടെത്തി.
തിങ്കളാഴ്ച വൈകിട്ടാണ് മനോജ് കുമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ്, ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. മകളെ നോക്കണമെന്നും ശേഷക്രിയ മകളെ കൊണ്ട് ചെയ്യിപ്പിക്കണമെന്നും മനോജ് അമ്മയ്ക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നതായി കുടുംബം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴല്‍മന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മനോജിൻ്റെ ഭാര്യ ജോലി ചെയ്തിരുന്നത്. ഭാര്യ ചിത്രയ്ക്ക് സംഘം പ്രസിഡന്റായ വിജീഷ് സഹദേവനുമായുണ്ടായിരുന്ന ബന്ധമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
ചിത്രയും മനോജും തമ്മില്‍ വിവാഹമോചനത്തിനായി കേസ് നടക്കുകയാണ്. ജീവനാംശം ഉള്‍പ്പെടെ പണം ആവശ്യപ്പെട്ട് ചിത്ര മനോജ് കുമാറിനെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. അതേസമയം പണം ചോദിച്ച് ഭീഷണിപ്പെടുത്തിയില്ലെന്ന് ഭാര്യയുടെ സുഹൃത്ത് വിജീഷ് പറഞ്ഞു.