
ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകള്‍ക്ക് വഴി തുറക്കണമെങ്കില്‍ വെടിനിർത്തല്‍ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കണമെന്നും ഇറാൻ.
ഭാവിയില്‍ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോള്‍ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ സ്വാധീനമുള്ള യുഎന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം എന്നാണ് ഇറാന്‍റെ ആവശ്യം. ചർച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഈ നിലപാട്. ഒന്നുകില്‍ എന്നെന്നേക്കുമുള്ള യുദ്ധം, അല്ലെങ്കില്‍ ശാശ്വത സമാധാനമാണ് മുന്നില്‍ ഉള്ളത്തെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി എഴുതിയ ലേഖനത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താത്കാലിക വെടിനിർത്തലീനപ്പുറം ശാശ്വത സമാധാനം വേണമെന്ന് തുറന്ന് പറയുന്നതാണ് നിലപാട്. വെടി നിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട് എന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ – ഇസ്രായേല്‍ വെടിനിർത്തല്‍ കൃത്യമായ ഉപാധികളോ കരാറോ ഇല്ലാതെയായിരുന്നു നിലവില്‍ വന്നത്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.