വാൻഹായ് ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി;അണയാതെ തീ; കപ്പൽ മുങ്ങാതിരിക്കാന്‍ രക്ഷാപ്രവർത്തകരുടെ തീവ്രശ്രമം

Spread the love

 

കൊച്ചി: പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലെ തീ അണക്കാനുള്ള തീവ്രശ്രമം തുടരുന്നു.കപ്പൽ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി.കന്യാകുമാരിക്ക് തെക്കു പടിഞ്ഞാറ് 150 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നിർദ്ദേശം.

എഞ്ചിൻ മുറിയിൽ 7 മീറ്റർ വരെ വെള്ളം നിറഞ്ഞതുമാണ് പ്രതിസന്ധി. എഞ്ചിൻ മുറിയിൽ വെള്ളം വീണ്ടും കൂടുമെന്നതിനാൽ തീ കെടുത്തുന്നതിന് വെള്ളം പമ്പു ചെയ്യാനാകാത്ത അവസ്ഥയാണ്. എഞ്ചിൻ മുറിയിൽനിന്ന് വെള്ളം പമ്പു ചെയ്തു കളയാനും തീ പിടിച്ച മറ്റു ഭാഗങ്ങള്‍ തണുപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

തീ അണയ്ക്കുന്നതിനുള്ള രാസവസ്തുവായ പൈറോകൂൾ ഉൾപ്പെടെയുള്ളവയുമായി അറ്റ്ലാന്റിസ് വിർഗോ എന്ന കപ്പൽ വിദേശത്തുനിന്ന് നാളെ അപകടസ്ഥലത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതുപയോഗിച്ച് തീ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൻഭാഗത്തായി ഇടത്തേക്ക് കപ്പൽ ചരി‍ഞ്ഞിട്ടുണ്ട്. എഞ്ചിന്‍ മുറിയിൽ വെള്ളം ഏഴു മീറ്റർ വരെ കയറിയതിനാലാണിത്. കപ്പലിന്റെ ഡ്രാഫ്റ്റ് (ജലോപരിതലത്തിൽ നിന്ന് അടിത്തട്ടു വരെയുള്ള ഭാഗം) അതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു എന്നാണ് വിവരം. എഞ്ചിൻ മുറിയിലെ വെള്ളം പമ്പു ചെയ്തു മാറ്റാനുള്ള ഉപകരണങ്ങൾ കപ്പലിൽ എത്തിച്ചിട്ടുണ്ട്.

ഇതിന്റെ പ്രവർത്തനത്തിലാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ. പൈറോകൂൾ എന്ന ഫോം എത്തുന്നതോടെ രക്ഷാപ്രവർത്തകർക്ക് നാളെ കപ്പലിൽ ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. തീ നിയന്ത്രിക്കാനായാൽ എഞ്ചിൻ മുറിയിലെ വെള്ളം നീക്കം ചെയ്യാമെന്നാണ് കരുതുന്നത്. തീ അണയ്ക്കുന്നതിനായി പമ്പു ചെയ്ത വെള്ളവും തകർന്ന ഭാഗങ്ങളിലൂടെ അകത്തു കയറിയ വെള്ളവുമാണ് എ‍ഞ്ചിൻ മുറിയിലുള്ളത്.

തീ പൂർണമായി അണഞ്ഞശേഷം കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറുഖത്തേക്ക് മാറ്റുകയാണ് ലക്ഷ്യം.