‘വിളിച്ചു’ വരുത്തണോ അപകടം? ഉരുൾപൊട്ടൽ ബാധിത മേഖലയിൽ പാറമട ലോബി സജീവം;സർക്കാർ മൗനത്തിൽ

Spread the love

കൊക്കയാർ : കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി നിരവധി ജീവനുകളാണ്
പൊലിഞ്ഞത്. പൂവഞ്ചിയിൽ പാറമടലോബി വീണ്ടും സജീവമാകുന്നത് ജനങ്ങളിൽ ആശങ്ക.2021 ഒക്ടോബർ 16 നുണ്ടായ ദുരന്തത്തിന് ശേഷം പാറമടകൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അന്നത്തെ ഉരുൾപൊട്ടലിനെത്തുടർന്ന് നിരവധി വീടുകൾ അപകടഭീഷണിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതി നിടയിലാണ് വീണ്ടും പൂവഞ്ചിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാറമട പ്രവർത്തനമാരംഭിക്കാൻ നീക്കം.

ഉന്നത സ്വാധീനമുള്ള പാറമട ഉടമകൾ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാറില്ല. എതിർപ്പ് ശക്തമായാൽ സമീപവാസികളുടെ ഭൂമി കൂടിയ വില നൽകി വാങ്ങും അതല്ലെങ്കിൽ പാറമടയിൽ ജോലി നൽകി പ്രതിഷേധക്കാരെ അനുയായികളാക്കും.ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ പാറമടയുടെ ലൈസൻസ് പഞ്ചായത്ത് ബ്ലോക്ക് ചെയ്യും. അതോടെ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ പരാതിക്കാരെ അനുനയിപ്പിക്കും. ഇതിനെല്ലാം മൂക സാക്ഷിയായി നിൽക്കാനേ യഥാർത്ഥ പ്രക്ഷോഭകർക്ക് കഴിയൂ.

പാറമട അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴി ഞ്ഞ ദിവസം പൊലീസ് അന്വേഷണം നടത്തി പരിസരവാസികളിൽ നിന്ന് അഭിപ്രായങ്ങൾ തേടി. മേഖലയിൽ നിലവിൽ രണ്ട് പാറമടകൾക്ക് അനുമതിയുണ്ടങ്കിലും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ഇതിൽ ഒരു പാറമട അധികാരികളുടെ മൗനാനുവാദത്തിൽ പ്രവർത്തിക്കുന്നതായാണ് ആക്ഷേപം. പുതിയ പാറമടയുടെ അപേക്ഷയുമായി കൂടുതൽ പേർ രംഗത്തു വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത സ്വാധീനമുള്ളതിനാൽ നിയന്ത്രണം കൊണ്ടുവരാൻ ആർക്കും കഴിയുന്നില്ല. ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയും മീനച്ചിൽ താലൂക്കിലും പൂഞ്ഞാർ കൂട്ടിക്കൽ , പൂഞ്ഞാർ തെക്കേക്കര , തിടനാട് പഞ്ചായത്തുകളിലുമായി ചെറുതും വലുതുമായ നൂറോളം പാറമടകളാണുള്ളത്. ഭൂരിപക്ഷവും അനധികൃതം. അതീവ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളിൽപ്പോലും പാറമടകളുണ്ട്.