
കോട്ടയം: സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ.ഇടുക്കി നെടുങ്കണ്ടം അമ്പലപ്പാറ മകൻ മനു ദശരഥൻ( 45 ) പിടിയിലായത്. ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി പലചരക്കു ഹോൾസെയിൽ കടയിലെത്തി സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.
കുടുംബശ്രീ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച 1250 കിലോ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉൾപ്പെടെ 219775/- രൂപയുടെ സാധനങ്ങൾ വാങ്ങി പണം നല്കാതെ മുങ്ങി.
കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയുടമയുടെ പരാതിയെ തുടർന്ന്കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് തോംസൺ കെ.പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇൻസ്പെക്ടർ അരുൺ ജെ മംഗലപ്പള്ളി ചങ്ങനാശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ സന്ദീപ് ജെ, ജൂനിയർ സബ്ബ് ഇൻസ്പക്ടർ ടിനു ആർ.പി, സബ്ബ് ഇൻസ്പെക്ടർമാരായ രാജ് മോഹൻ, ആന്റണി മൈക്കിൾ,സീനിയർ സി.പി.ഒ തോമസ് സ്റ്റാൻലി, നിയാസ്, വിനീഷ് മോൻ എന്നിവരടങ്ങുന്ന പൊലീസ്
സംഘമാണ്എറണാകുളം മുളന്തുരുത്തി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ പിടികൂടിയത്.