
കോട്ടയം: കനത്ത മഴയെ തുടർന്ന് റബറിന്റെ ഉത്പാദനം കുറഞ്ഞത് വിലയിൽ വൻവർധനവ് ഉണ്ടായി. ഈ സാഹചര്യത്തിൽ റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് നടത്തുന്നവർക്കാണ് ഇതിൻറെ നേട്ടം ഉണ്ടായത്.
എന്നാൽ ഭീമമായ ചെലവോർത്ത് പലരും ഇതിന് മുന്നിട്ടിറങ്ങുന്നില്ല. നിലവിൽ റബർബോർഡ് വില 200.50 രൂപയും, വ്യാപാരി വില 192.50 രൂപയുമാണ്. എന്നാല്‍ ടയർ കമ്പനികൾ വാങ്ങുന്നത് 200 ലും താഴെ വിലയ്ക്കാണ്. വിപണിയില്‍ നിന്നു വിട്ടുനിന്ന് ഡിമാൻഡ് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
കേരളത്തെ മാറ്റി നിർത്തിക്കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കൃഷിയിലേയ്ക്ക് റബർബോർഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആ മേഖലയിൽ ഉത്പാദനം ഗണ്യമായി വർദ്ധിച്ചു. കുറഞ്ഞ വിലയ്ക്ക് റബർ ഷീറ്റുകൾ ലഭിക്കുമെനായതോടെ ടയർ കമ്പനികൾ കൂട്ടത്തോടെ അങ്ങോട്ട് കേന്ദ്രീകരിച്ചു. താഴ്ന്ന ഉത്പാദനച്ചെലവുകൾ കണക്കിലെടുത്ത്, നിരവധി കമ്പനികൾ അവിടെയുള്ള കൃഷിയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group