
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡില്‍ ശോച്യാവസ്ഥ തുടരുന്നു. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളില്‍നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ദിവസേന എത്തുന്ന ബസ് സ്റ്റാൻഡാണ് മെഡിക്കല്‍ കോളജിലേത്.
എന്നാല്‍, സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുകയാണ്. സ്റ്റാൻഡിന്‍റെ കാലപ്പഴക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്റ്റാൻഡ് വലിയ പ്രതിഷേധത്തെത്തുടർന്ന് അടുത്ത കാലത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍, സ്റ്റാൻഡില്‍ യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ഇവിയുണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റിയിട്ട് വർഷങ്ങളായി. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
സ്റ്റാൻഡ് പുനർനിർമിക്കുമ്പോള്‍ ഷോപ്പിംഗ് കോപ്ലക്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളേർപ്പെടുത്തുമെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള രോഗികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് വിവിധ ജില്ലകളില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നേരിട്ട് കൂടുതല്‍ കെഎസ്‌ആർടിസി ബസുകളേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
കെ എസ് ആർ ടി സിക്ക് സ്റ്റാന്റിൽ ഒരു മുറിയുണ്ടെങ്കിലും പൂട്ടികിടക്കുകയാണ്. ബസ് സമയം അറിയാൻ മാർഗമില്ല.