
ഡൽഹി: ഇറാൻ – ഇസ്രയേല്‍ സംഘർഷം രൂക്ഷമായതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ.
യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ വരുംദിവസങ്ങളില്‍ ചരക്കുനീക്കത്തില്‍ വലിയ പ്രതിസന്ധിയുണ്ടാകും.
ഈ സാഹചര്യത്തിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുന്നത്.
യുക്രൈൻ റഷ്യ യുദ്ധത്തോടെ, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിച്ചുതുടങ്ങിയതാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാൻ കൂടുതല്‍ രാജ്യങ്ങളെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണില്‍ റഷ്യയില്‍ നിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാള്‍ കൂടുതലാണിത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.