
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നുകളഞ്ഞത്.സംഭവത്തില്‍ അസം സ്വദേശി ബോല്‍ദേവ് മസുവയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
കരുമാങ്കഴനി ഗ്രാമത്തില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റ ദമ്ബതികളുടെ മകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ജൂണ്‍ 9 മുതല്‍ കാണാനില്ലായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടി വീണ് തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് ആദ്യഘട്ടത്തില്‍ പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ ബോല്‍ദേവ് കൂട്ടിക്കൊണ്ടുപോയാതായി വ്യക്തമായി. തുടർന്ന് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവ് മൊഴിനല്‍കി. കുട്ടി കരയാനും ചെറുത്തുനില്ക്കാനും തുടങ്ങിയപ്പോള്‍, നിശബ്ദനാക്കാൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group