ഇസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം മാത്രം ; കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് മൊഴി നല്‍കി

Spread the love

കണ്ണൂർ : കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആണ്‍ സുഹൃത്ത് റഹീസ്   പൊലീസിന് മൊഴിനൽകി.  ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പിണറായി സ്‌റ്റേഷനില്‍ എത്തിയ യുവാവ് സംഭവത്തില്‍ മൊഴി നൽകിയത്. യുവാവിന്റെ മൊഴിയില്‍ യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്.

മൊഴിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ യുവാവ് തനിക്കും യുവതിക്കും ഇടയില്‍ സൗഹൃദം മാത്രമാണെന്നും സാമ്ബത്തീക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായിട്ടില്ലെന്നും താന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. മൂന്നരവര്‍ഷം മുമ്ബ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സമയത്ത് യുവാവ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു.

പിന്നീട് സൗഹൃദം ശക്തിപ്പെട്ടതോടെ നാട്ടിലെത്തിയാല്‍ യുവതിയെ കാണാന്‍ പോകുമായിരുന്നു. അത് സുഹൃത്ത് എന്ന നിലയിലായിരുന്നെന്നും പറയുന്നു. അന്വേഷണ ചുമതലയുള്ള തലശ്ശേരി എഎസ്പിയാണ് ചോദ്യം ചെയ്തത്. നേരത്തേ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ യുവാവിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും തന്റെ മരണത്തിന് കാരണം യുവാവല്ലെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എന്നും വിവരമുണ്ട. കേസില്‍ ഒളിവില്‍ പോയിരുന്ന യുവാവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സംഘാംഗങ്ങള്‍ അവിടെയുണ്ടായിരുന്നവര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. യുവാവുമായി യുവതിക്ക് സാമ്ബത്തീക ഇടപാട് ഉണ്ടായിരുന്നെന്നും സാമ്ബത്തീക നഷ്ടം ഉണ്ടായെന്നും നേരത്തേ കുടുംബം യുവാവിന് എതിരേ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ പരാതിയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ യുവതിയുടേതായി കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ യുവാവിനെക്കുറിച്ച്‌ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് എസ്ഡിപിഐ പോലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തുന്നുണ്ട്. മദ്ധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് യുവാവിനെ എസ്ഡിപിഐ ഓഫീസിലേക്ക് കൊണ്ടുപോയതെന്നും മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാട്ടിയെന്നും ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള യുവാക്കല്‍ നിരപരാധികളാണെന്ന് യുവതിയുടെ മാതാവ് ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ഇത് എസ്ഡിപിഐ യുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.