
തിരുവനന്തപുരം: വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന റെയില്‍വേയുടെ വാദം കളവാണെന്ന വിവരാവകാശ രേഖ പുറത്ത്.
മോശം ഭക്ഷണം വിതരണം ചെയ്‌തു എന്നതടക്കം കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ 319 പരാതികളാണ് ലഭിച്ചത്. കേരളത്തില്‍ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിലാണ് പരാതികള്‍ ഏറെയും. ഈ വർഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രം പരാതിയിനത്തില്‍ മാത്രം 14,87,000 രൂപയാണ് കരാർ കമ്പനി പിഴയടച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് വന്ദേഭാരതില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിട്ടും കരാർ കമ്പനിയെ മാറ്റാൻ റെയില്‍വേ തയ്യാറായില്ല. വലിയ സ്വാധീനമുള്ള കമ്പനിയാണ് കരാറുകാർ എന്നാണ് വിവരം. ഇവർ പല ബിനാമികള്‍ വഴിയാണ് പലയിടത്തും കരാർ പിടിക്കുന്നത്.