
ജെറുസലേം: യുഎസ് തന്റെ രാജ്യത്തിന് പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും ഇറാന്റെ എല്ലാ ആണവകേന്ദ്രങ്ങള്‍ തകർക്കാൻ ഇസ്രയേലിന് സാധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാൻ – ഇസ്രയേല്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആണവക്കരുത്ത് വ്യക്തമാക്കിയിരിക്കുകയാണ് നെതന്യാഹു.
ഫോർഡോയിലെ ഭൂഗർഭ ആണവകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളള ഇറാനിയൻ കേന്ദ്രങ്ങള്‍ തകർക്കുന്നതുവരെ യുഎസിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസ്രയേലിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റുമെന്ന് കാൻ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന് അനുവദിച്ച അഭിമുഖത്തില്‍ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലുമായി പങ്കുചേരാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോയെന്നത് പൂർണമായും അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നതാൻസിലുള്ള സമ്ബുഷ്ടീകരണ കേന്ദ്രം, ടെഹ്‌റാന് ചുറ്റുമുള്ള സെൻട്രിഫ്യൂജ് വർക്ക്‌ഷോപ്പുകള്‍, ഇസ്ഫഹാനിലെ ഒരു ആണവ കേന്ദ്രം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ ഭൂരിഭാഗവും എന്ന് സൈന്യം വിലയിരുത്തുന്ന സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
അതിനിടയില്‍ ഇന്ന് പുലർച്ചെ കാസ്പിയൻ കടലിലെ റാഷ്ത് നഗരത്തിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നഗരത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റാഷ്റ്റ്സ് ഇൻഡസ്ട്രിയല്‍ സിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യാൻ ഇസ്രയേല്‍ സൈന്യം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. ആക്രമണം തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കാൻ സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു. തലസ്ഥാനമായ ടെഹ്‌റാൻ അടക്കം ഇറാനിയൻ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ട പലായനം തുടങ്ങി. ഫോർഡോയെ ലക്ഷ്യമിട്ടായിരിക്കും യുഎസ് ആക്രമണമെന്നാണ് സൂചനകള്‍. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ജീവിച്ചിരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിച്ചു.
ബീർഷേബയിലെ സൊറോക ആശുപത്രിയില്‍ ഇറാന്റെ മിസൈല്‍ പതിച്ചതാണ് പ്രകോപനമായത്. 30ലേറെ പേർക്ക് പരിക്കേറ്റിരുന്നു.ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായാല്‍ യുഎസ് ആക്രമിക്കില്ല. യുഎസിന്റെ ഭീഷണിക്ക് കീഴടങ്ങില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ നിലപാട്. യുഎസ് ഇടപെടല്‍ പാടില്ലെന്ന് റഷ്യ ആവർത്തിച്ചു. 270 ലേറെ പേർക്കാണ് ഇന്നലെ പുലർച്ചെ ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ പരിക്കേറ്റത്. ഇറാനില്‍ അരക്, നതാൻസ് ആണവ കേന്ദ്രങ്ങളിലടക്കം ഇസ്രയേല്‍ ബോംബിട്ടിരുന്നു.