പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇനി ഒറ്റ വിസ മാത്രം മതി; ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗികമായി അംഗീകാരം; വമ്പൻ നീക്കവുമായി ഗള്‍ഫ് രാജ്യങ്ങള്‍

Spread the love

ദുബായ്: ഗള്‍ഫ് കോർപ്പറേഷൻ കൗണ്‍സിലില്‍ ഉള്‍പ്പെട്ടെ എല്ലാ രാജ്യങ്ങളിലും പ്രവേശിക്കാൻ സാധിക്കുന്ന ഒറ്റ വിസ പദ്ധതി നടപ്പാകാൻ പോകുന്നു.

ദീർഘകാലമായി കാത്തിരുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചു. ഇത് നടപ്പാക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഒരു വിസ മാത്രം മതി.

യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അല്‍ മാരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിംഗിള്‍ (ജിസിസി) ടൂറിസ്റ്റ് വിസ അംഗീകരിച്ചു, ഉടൻ തന്നെ അത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി, അത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും കൈകളിലാണ്, അവർ അത് പരിശോധിക്കണം’- മന്ത്രി അബ്ദുള്ള ബിൻ തൗഖ് അല്‍ മാരി പറഞ്ഞു.

ജിസിസി ഗ്രാൻഡ് ടൂർ വിസ എന്ന് പേരിട്ടിരിക്കുന്ന ഈ വിസ യൂറോപ്പിലെ ഷെങ്കണ്‍ വിസയ്ക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്. ജിസിസിയില്‍ അംഗങ്ങളായ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പ്രത്യേക വിസകള്‍ എടുക്കേണ്ടതില്ല.

ഈ രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖല ഈ വിസയെ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നിലവിലുള്ള വിസ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ, വിനോദയാത്ര ത്വരിതപ്പെടുത്തുകയും, ഹോസ്പിറ്റാലിറ്റി നിക്ഷേപം ഉത്തേജിപ്പിക്കുകയും, ഗള്‍ഫിന്റെ ആഗോള ആകർഷണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ആശയം കഴിഞ്ഞ വർഷം ഒക്ടോബറോടെയാണ് ഉടലെടുത്തത്.