
ന്യൂഡൽഹി: ഒരു സ്ഥലത്ത് എട്ട് ദിവസത്തേക്കാള്‍ കൂടുതൽ പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടമകള്‍ക്ക് നോട്ടീസ് നല്‍കി വാഹനങ്ങള്‍ മാറ്റാന്‍ എട്ട് ദിവസത്തെ സമയപരിധി നൽകുകയും ചെയ്യും. ഈ സമയത്തിനുള്ളിൽ വാഹനം നീക്കിയില്ലെങ്കിൽ, സ്‌ക്രാപ്പിംഗിനായി അയയ്ക്കും. പിന്നീട് അവ ഉടമക്ക് തിരികെ ലഭ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന വർക്ക്‌ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പനാജിയില്‍ ഉപേക്ഷിക്കപ്പെട്ട 250 വാഹനങ്ങള്‍ അധികൃതർ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് അനധികൃത വാടക കാറുകള്‍ക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. ഇതുവരെ നിയമം ലംഘിച്ച് വാടകയ്ക്ക് ഉപയോഗിച്ച 550 സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തുവെന്നാണ് വിവരം.
ഗോവയില്‍ പ്രതിവർഷം സംഭവിക്കുന്നത് 365 ഓളം റോഡപകടങ്ങളാണ്. ഈ അപകടങ്ങളില്‍ പലതും കൃത്യമായി കൈകാര്യം ചെയ്യാത്ത വാടക കാറുകളും ഇരുചക്ര വാഹനങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.