ചങ്ങനാശേരിയിൽ ഇനി കത്താത്ത ലൈറ്റിന് ചാർജില്ല: തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക്‌ മീറ്ററിങ്‌ സംവിധാനത്തിലേക്കു മാറുന്നു.

Spread the love

ചങ്ങനാശേരി: നഗരസഭാപരിധിയിലെ തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക്‌ മീറ്ററിങ്‌ സംവിധാനത്തിലേക്കു മാറുന്നു. പുതിയ പരിഷ്‌കാരത്തിലൂടെ വൈദ്യുതി ബില്‍ ഇനത്തില്‍ വന്‍തുക നഗരസഭയ്‌ക്ക് ലാഭിക്കാനാകും.

നിശ്‌ചയിച്ച സമയത്ത്‌ ഓട്ടമാറ്റിക്കായി തെരുവുവിളക്കുകള്‍ പ്രകാശിക്കുകയും അണയുകയും ചെയ്യുന്നതാണ്‌ പുതിയ സംവിധാനം. പദ്ധതിക്കായി 22 ലക്ഷം രൂപ നഗരസഭ കെഎസ്‌ഇബിയില്‍ അടച്ചുകഴിഞ്ഞു. 340 തെരുവുവിളക്കുകള്‍ പുതിയ സംവിധാനത്തില്‍ പ്രകാശിക്കും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ്‌ മാത്രമാണ്‌ കെ.എസ്‌.ഇ.ബി ഈടാക്കുക.

പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എസ്‌.ഇ.ബി ആരംഭിച്ചു. നിലവില്‍ ഓരോ തെരുവുവിളക്കിനുമായാണു നഗരസഭ വൈദ്യുതി ബില്‍ അടച്ചിരുന്നത്‌. ലൈറ്റുകള്‍ തെളിഞ്ഞില്ലെങ്കിലും തുക അടയ്‌ക്കണമായിരുന്നു. ഭീമമായ നഷ്‌ടമാണ്‌ ഇതിലൂടെ നഗരസഭയ്‌ക്കു വന്നിരുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ഷിക വൈദ്യുതി ചാര്‍ജ്‌ 46.8 ലക്ഷം രൂപ. തെരുവുവിളക്കുകളുടെ വൈദ്യുതി ചാര്‍ജ്‌ ഇനത്തില്‍ 2023-24 വര്‍ഷത്തില്‍ 46.8 ലക്ഷം രൂപയാണു നഗരസഭയുടെ വൈദ്യുതി ചെലവെന്നു ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.ഓട്ടോമാറ്റിക്‌

സംവിധാനത്തിലേക്ക്‌ മാറാന്‍ കെ.എസ്‌.ഇ.ബി അധികൃതര്‍ ഒട്ടേറെ തവണ നിര്‍ദേശം നല്‍കിയിട്ടും നഗരസഭ നടപടിയെടുത്തില്ല. ഭീമമായ വൈദ്യുതി ബില്ലും ഒഴിവാക്കാമായിരുന്നു. ഓട്ടമാറ്റിക്‌ സമ്പ്രദായത്തിലേക്കു തദ്ദേശ സ്‌ഥാപനങ്ങള്‍ മാറണമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇപ്പോഴാണു നഗരസഭ പുതിയ സംവിധാനത്തിലേക്കു നീങ്ങുന്നത്‌.