
ഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത് വിമാനാപകടമായിരുന്നു കഴിഞ്ഞദിവസം അഹമ്മദാബാദിലുണ്ടായത്.
ഈ അപകടത്തിന് പിന്നാലെ നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നു എന്ന സൂചനകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും വരുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8 വിമാനങ്ങളും തിരികെ വിളിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ‘അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും.’ വിവിധ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷാ പരിശോധനകള്‍ക്കായാണ് അമേരിക്കൻ നിർമ്മിത വിമാനങ്ങളെ തിരികെ വിളിക്കുന്നതെന്നാണ് വിവിധ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ഏജൻസികള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്.