
കോട്ടയം :സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആകൃഷ്ടരായി വലിയ തുക വായ്പയെടുത്തു കൃഷി ഇറക്കിയ കർഷകർ കടക്കെണിയിൽ . മീൻ വളർത്തൽ. മൃഗ പരിപാലന മേഖലകളിലാണ് കൂടുതൽ കർഷകർ കടക്കെണിയിലായത് . കൃത്യമായ പഠനങ്ങൾ നടത്താതെ പദ്ധതികൾ പ്രഖ്യാപിച്ചു കർഷകരെ ഇതിലേക്ക് ചാടിച്ചതിൽ ബന്ധപ്പെട്ടു വകുപ്പുകൾക്ക് വലിയ പങ്കുണ്ട്.
ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മൽസ്യ സമ്പത് യോജന പദ്ധതി വഴി ലക്ഷകണക്കിന് കർഷകരാണ് വായ്പ എടുത്തു വിവിധ പദ്ധതികൾ തുടങ്ങിയത്. ഇതിൽ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ബയോഫ്ലൊക്ക് പദ്ധതി. ഇതിൽ ചേർന്ന തൊണ്ണുറു ശതമാനം കർഷകരു൦ കടക്കെണിയിലായി.
പദ്ധതിയുടെ മറവിൽ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് നിർമ്മാണ സാമഗ്രികൾ വിറ്റ് കച്ചവടക്കാരു൦ അവരിൽ നിന്ന് കമ്മീഷൻ വാങ്ങി ചില ഉദ്യോഗസ്ഥരു൦ നേട്ടമുണ്ടാക്കി. മൃഗ പരിപാലന മേഖലയിൽ മിൽക്ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രോം എന്നപേരിൽ നടപ്പാക്കിയ പദ്ധതിയു൦ കർഷകരെ കടക്കെണിയിലാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശുക്കളെ വാങ്ങി വളർത്തുന്ന കർഷകർക്ക് ആണ് ഈ പദ്ധതിയുടെ ഗുണ൦ ലഭിച്ചിരുന്നത്. ഇതിന്റെ മറവിൽ ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണനിലവാരം ഇല്ലാത്ത പശുക്കളെ കർഷകർക്ക് നൽകി കേരളത്തിലെ ക്ഷീര മേഖലയെ തന്നെ തകർത്തു. ഇതിനിടയിലാണ് സ൦സ്ഥാന സർക്കാരിന്റെ കർഷകരോടുള്ള അവഗണന. സ൦സ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ 2016 മാർച്ച് 31 ശേഷമുള്ള ഒരു അപേക്ഷ പോലു൦ സ്വികരിച്ചിട്ടില്ല.
2018ലെ പ്രളയവു൦ തുടർന്നുണ്ടായ കൊവിഡ് മഹാമാരിയു൦ കർഷകരുടെ നട്ടെല്ല് തകർത്തു. വായ്പയെടുത്ത കർഷകരിൽ ബഹുഭൂരിപക്ഷവു൦ ജപ്തി ഭീഷണിയിലാണ്. ഈ സാഹചരൃത്തിൽ 2022 മാർച്ച് വരെയുള്ള അപേക്ഷകൾ കർഷകരിൽ നീന്നു സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.