ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരിയില്‍ നിന്ന ഭക്തയെ പോലീസ് ഉദ്യോഗസ്ഥൻ തള്ളിയിട്ടതായി പരാതി; പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയില്ലെന്ന് ആരോപണം; കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ പരാതിക്കാരിക്കെതിരെ കേസ്

Spread the love

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിനായി വരിയില്‍ നിന്ന ഭക്തയെ പോലീസ് ഉദ്യോഗസ്ഥൻ തള്ളിയതായി പരാതിയുണ്ടായിട്ടും നടപടിയില്ലെന്ന് ആരോപണം.

തലശ്ശേരി കതിരൂർ പുളിയുളതില്‍ നാരായണൻ്റെ മകള്‍ ഇന്ദിരയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുരുവായൂർ ടെമ്പിള്‍ പോലീസില്‍ പരാതി നല്കികിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഇന്ദിര തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പരാതികള്‍ നല്‍കിയതിന് പിന്നാലെ തനിക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ കേസെടുത്തിരിക്കുകയാണെന്നാണ് പരാതിക്കാരി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 നവംബർ 20-നായിരുന്നു സംഭവം. രാവിലെ ആറിന് ഭഗവതീക്ഷേത്രകവാടം വഴിയിലാണ് ഇന്ദിര വരി നിന്നിരുന്നത്. കൈയിലുണ്ടായിരുന്ന പഴ്സ് തുറന്ന് കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. സിപ്പില്‍ പണം കുടുങ്ങിയതിനാല്‍ പഴ്സ് തുറക്കാൻ വൈകി.

തുടർന്ന് പഴ്സ് അകത്തേക്ക് കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥൻ തടഞ്ഞപ്പോള്‍, പലരും പഴ‌സുമായി പോകുന്നത് ഇന്ദിര ശ്രദ്ധയില്‍പ്പെടുത്തി. അതോടെ ഇരുവരും തമ്മില്‍ തർക്കമായി. പിന്നീട് മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ തന്നെ പോലീസുകാരൻ തള്ളിയിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ശേഷം പടിഞ്ഞാറെ നട വഴിയാണ് പരാതിക്കാരി അമ്പലത്തിനുള്ളില്‍ കയറി തൊഴുതത്. അതിന് ശേഷം ദേവസ്വം ഓഫീസില്‍ പരാതി പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കാനായിരുന്നു നിർദ്ദേശം.

തുടർന്ന് ഇന്ദിര ഗുരുവായൂർ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല എന്നാണ് പരാതിക്കാരി പറയുന്നത്. തുടർന്നാണ് സിറ്റി പോലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.