ആന്ധ്രയിൽ തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുന്നു; മിനിമം ജോലി സമയം 10 മണിക്കൂർ

Spread the love

ആന്ധ്ര പ്രദേശ്: ജോലിസമയം 10 മണിക്കൂർ ആക്കി തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ആന്ധ്രപ്രദേശ്. പരമാവധി 9 മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്.

നിക്ഷേപങ്ങളെ ആകർഷിക്കുകയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സാധ്യതകൾ മെച്ചപ്പെടുത്തുകയുമാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

2032-ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യൺ ഡോളർ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം തൊഴിലാളികൾക്ക് ഉപകാരപ്രദമാകുമെന്നും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നതായിരുന്നു നിയമം. എന്നാൽ പുതിയ തീരുമാനം പ്രകാരം, ആറുമണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നായി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രി ജോലി ചട്ടങ്ങളിലും മാറ്റം വരുത്തിയതായി സർക്കാർ അറിയിച്ചു.

കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി പറഞ്ഞു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സർക്കാരിൻറെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. തൊഴിൽക്ഷേമം തകർക്കുന്ന തീരുമാനമാണിതെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നു.