സ്കൂൾ തുറന്നു , ഇനി ശ്രദ്ധിക്കേണ്ടത് കുട്ടികളെ: കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായി: രക്ഷകർത്താക്കൾ ജാഗ്രത പാലിക്കണം

Spread the love

തിരുവനന്തപുരം: ചാക്കിലിട്ടും മിഠായി നല്‍കിയും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമായിരിക്കേ, രക്ഷിതാക്കളും സമൂഹവും വളരെയേറെ ജാഗ്രത പാലിക്കണം.

അല്ലെങ്കില്‍ നമ്മുടെ പൊന്നോമനകള്‍ ഭിക്ഷാടന മാഫിയകളുടെയോ അധോലോകങ്ങളുടെയോ കൈയിലകപ്പെടും. കഴിഞ്ഞ പത്തുവർഷത്തിനിടെ, 1853കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇക്കൊല്ലം ഏപ്രില്‍ വരെ 50കുട്ടികളെ തട്ടിക്കൊണ്ടുപോയി. അന്യസംസ്ഥാനക്കാരുടെയടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് കേസില്ലാത്ത സംഭവങ്ങളും അനവധി. തുമ്പില്ലാത്ത കേസുകളുമേറെ.

കാണാതായതില്‍ ഭൂരിഭാഗംപേരെയും തിരിച്ചുകിട്ടിയെങ്കിലും 2018മുതല്‍ 2023മാർച്ച്‌ വരെയുള്ള കണക്കുപ്രകാരം 60കുട്ടികളെ കിട്ടാനുണ്ട്. ഇതില്‍ 42ആണ്‍കുട്ടികളും 18പെണ്‍കുട്ടികളുമാണ്. 103കുട്ടികളെക്കുറിച്ച്‌ വിവരമില്ലെന്നാണ് അനൗദ്യോഗിക കണക്ക്. 2019-21 കാലത്ത് 580കുട്ടികളെ കേരളത്തില്‍ നിന്ന് കടത്തിയെന്ന് കേന്ദ്രം പാർലമെന്റില്‍ വച്ച രേഖയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് കാണാതാവുന്നതില്‍ അധികവും. പ്രണയിച്ച്‌ ഒളിച്ചോടുന്നവരെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കും. എന്നാല്‍ അവയവ വ്യാപാരം, തീവ്രവാദം, പെണ്‍വാണിഭം എന്നിവയ്ക്കായി

വിദേശത്തേക്കും ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കടത്തുന്ന കുട്ടികളെ കണ്ടെത്താനാവില്ല. ഏറ്റവുമധികം കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലാണ്. ആണ്‍കുട്ടികളെയേറെയും കാണാതാവുന്നത് മലപ്പുറത്തും. കുട്ടികളെ കണ്ടെത്താൻ എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലുകളുണ്ട്.
തട്ടിയെടുത്ത കുട്ടികള്‍

2016———154
2017———173
2018———182
2019———260
2020———195
2021———257
2022———279
2023———191
2024———112
2025———050
(ഏപ്രില്‍ വരെ)

കരുതാം ഈ നമ്പരുകള്‍
1098
ചൈല്‍ഡ് ഹെല്‍പ്പ്‌ലൈൻ
112
എമർജൻസി പൊലീസ് കണ്‍ട്രോള്‍
1515
പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂം
1091
വനിതാ ഹെല്‍പ്പ്ലൈൻ

അപരിചിതരെ ശ്രദ്ധിക്കണം
നാടോടികള്‍, അപരിചിതർ എന്നിവർ നാട്ടിലും വീട്ടിലുമെത്തിയാല്‍ ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ക്ക് കു‌ഞ്ഞുങ്ങള്‍ക്ക് മേല്‍ എപ്പോഴും കണ്ണുവേണം. പൊതുസമൂഹവും ജാഗ്രത പുലർത്തണം.

എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാല്‍ ഉടനടി 112ല്‍ വിവരമറിയിക്കണം. എത്രയുംവേഗം വിവരമറിയിച്ചാല്‍ 15മിനിറ്റുകൊണ്ട് നഗരമാകെ അടച്ചിട്ട് പരിശോധിക്കാൻ പൊലീസിനാവും.
ദക്ഷിണമേഖല ഐ.ജി
എസ്.ശ്യാംസുന്ദർ അറിയിച്ചു