
കൊച്ചിയിലെ ആഴക്കടലിൽചരക്കുകപ്പലായ എംഎസ്‍സി എൽസ അപകടത്തിൽപ്പെട്ടതു മുതൽ കേൾക്കുന്ന ഒരു ചോദ്യമാണ് ഇനി മീൻ കഴിക്കാനാകുമോ?….. കപ്പലിന്റെ യാത്രയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഫർണസ് ഓയിൽ (എൻജിൻ ഓയിൽ), എണ്ണ, ഡീസൽ എന്നിവ ഒരു വശത്ത്. കണ്ടെയ്നറുകൾക്കുള്ളിലെ കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ മറുവശത്ത്. രണ്ടുതന്നെയായാലും കടലിനെ മലിനമാക്കുന്നതും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ രാസവസ്തുക്കളാണ് ആഴക്കടലിലേക്കു മറിഞ്ഞത്.
എത്രയാണ് എണ്ണച്ചോർച്ചയുടെ വ്യാപ്തിയെന്ന് വ്യക്തമാകാൻ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവരും. എന്നാൽ കടലിൽ കപ്പൽ മുങ്ങിയപ്പോൾ കരയിൽ ചില ചോദ്യങ്ങൾ ഉയർന്നു. അവയിൽ പ്രധാനപ്പെട്ടത്, ഇനി കടലിലെ മീൻ കഴിക്കാനാകുമോ എന്നതാണ്.
സമുദ്രപഠന വിദഗ്ധനും കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ മെംബർ സെക്രട്ടറിയുമായ ഡോ. കെ.കെ.രാമചന്ദ്രൻ സംഭവത്തെ ‘വി ആർ അറ്റ് ഡാർക്ക്’–, അതെ നമ്മൾ ഇരുട്ടിലാണ്. എന്താണു നടക്കുന്നതെന്നും ഇനി എന്തു നടക്കുമെന്നും വ്യക്തമായി പറയാൻ കഴിയാത്ത അവസ്ഥ എന്നാണ്
അദ്ദേഹം പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുന്ന സമയത്ത് കാല്‍സ്യം ഹൈഡ്രോക്‌സൈഡും അസറ്റിലിന്‍ ഗ്യാസുമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. അസറ്റിലിന്‍ വളരെ വേഗത്തില്‍ തീ പിടിക്കുന്ന ഒരു വാതകമാണ്. കണ്ടെയ്‌നറുകളില്‍ എത്രത്തോളം കാല്‍സ്യം കാര്‍ബൈഡ് ഉണ്ടെന്ന് നമുക്ക് അറിയില്ല. അത് കൈകാര്യം ചെയ്യുന്ന സമയത്ത് വെള്ളവുമായി ചേരാതെ നോക്കേണ്ടതും അത്യാവശ്യമാണ്. കരയില്‍ എത്തുകയാണെങ്കില്‍ അത് ശരീരത്ത് വീഴാതെ നോക്കേണ്ടതാണ്. ഇനി അഥവാ ശരീരത്തില്‍ പറ്റുകയാണെങ്കില്‍ അത് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി കളയണമെന്നാണ് സുരക്ഷാ മാനദണ്ഡങ്ങളില്‍ പറയുന്നത്.
കടലില്‍ ഇത് കലര്‍ന്നു കഴിഞ്ഞാല്‍ ചെറിയ തോതില്‍ പിഎച്ച് വ്യതിയാനം സൃഷ്ടിക്കും. അളവ് എത്രയാണെന്ന് വ്യക്തമല്ല. വലിയ തോതിലാണെങ്കില്‍ അത് പിഎച്ച് മൂല്യത്തെ വലിയ തോതില്‍ ബാധിക്കും. സൂക്ഷ്മജീവികളെ അത് ബാധിക്കാന്‍ ഇടയുണ്ട്. അളവ് കൂടുന്നത് അനുസരിച്ച് മറ്റു ജീവികളെയും അത് ബാധിച്ചേക്കാം. കടലില്‍ ഈ രാസവസ്തുക്കള്‍ കൂടുതലായി കലര്‍ന്നാല്‍ പിഎച്ച് മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ ചെറിയ ജീവികളെ, പ്രത്യേകിച്ച് സമുദ്ര ആഹാര ശൃംഖലയിലുള്ള ജീവികളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
കാല്‍സ്യം കാര്‍ബൈഡ് ശ്വാസകോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. കണ്ണിനും ത്വക്കിനും അസ്വസ്ഥതകളുണ്ടാക്കും. മറ്റ് പ്രശ്‌നങ്ങള്‍ പൊതുവേ പറയുന്നില്ലെങ്കിലും എല്ലാ രാസവസ്തുക്കളുമെന്നപോലെ നേരിട്ട് ശരീരവുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ പറ്റിയാല്‍ അത് പെട്ടെന്നു തന്നെ കഴുകിക്കളയുകയും വസ്ത്രങ്ങളില്‍ ആയാല്‍ അത് ഒഴിവാക്കുകയും വേണം.
കേരള യൂണിവേഴ്സ്റ്റിയിലെ അക്വാട്ടിക് ആന്റ് ഫിഷറീസ് വകുപ്പിന്റെ എച്ച്ഒഡി ഡോ. എസ്.എം.റാഫി. നിലവിൽ കടൽ മത്സ്യം കഴിക്കുന്നതിന് പ്രശ്നമില്ല. അതേസമയം കടലിൽ വീണ ചില വസ്തുക്കൾ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കാം. എന്നാൽ നിലവിൽ ആശങ്ക വേണ്ടെന്നും ഡോ. എസ്.എം.റാഫി പറഞ്ഞു.