
കോട്ടയം: റെന്റ് എ കാർ ഇടപാട് അത്യന്തം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്നു. മുൻപ് ലഹരി കടത്തിന് കാർ വാടകയ്ക്കെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ കൊലപാതകം വരെ നടത്താൻ വാടക കാർ ഉപയോഗിക്കുന്നു.
പരിശോധനകള്‍ കുറഞ്ഞതോടെ കൂണു പോലെ മുളച്ച് വീണ്ടും റെന്റ് എ കാര്‍ ബിസിനസ്. അനുദിനം ഓട്ടം കുറയുന്ന ടാക്‌സി സര്‍വീസുകാരെ പട്ടിണിയിലാക്കിയിലാണ് അനധികൃത സര്‍വീസുകള്‍.
ഇതിനൊപ്പം വാടകയ്‌ക്കെടുക്കുന്ന കാറുകള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വര്‍ധിച്ചതു പോലീസിനും തലവേദനയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കറുകച്ചാലില്‍ മുന്‍ സുഹൃത്തായ യുവതിയെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഇടിച്ചു കൊന്നത് വാടകയ്‌ക്കെടുത്ത കാര്‍ ഉപയോഗിച്ചാണ്. ആദ്യ ഘട്ടത്തില്‍ അന്വേഷണം വഴി തിരിഞ്ഞുപോകാന്‍ ഈ കാര്‍ കാരണമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വണ്ടി മാത്രവും ഒന്നിലേറെ വണ്ടികളും വാടകയ്‌ക്ക് നല്‍കുന്നവരുണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുങ്ങുന്നത് ഉടമകള്‍ക്കൂടിയാണെന്ന് അറിയാതെയാണു പലരും താത്‌കാലിക ലാഭത്തിനായി കാറുകള്‍ വാടകയ്‌ക്ക് നല്‍കുന്നത്.നിയമപ്രകാരം റെന്റ് എ കാബ് എന്നാണ്. കാറുകള്‍ വാടകയ്‌ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്‌ക്ക് 50 വാഹനങ്ങള്‍ വേണം. 50 ശതമാനം വാഹനങ്ങളും എ.സിയായിരിക്കണം.
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളായാണു രേഖപ്പെടുത്തേണ്ടത്. പ്രത്യേക ലൈസന്‍സും വേണം. എന്നാല്‍ വാടകയ്‌ക്കു നല്‍കുന്ന ഭൂരിഭാഗം വാഹനങ്ങള്‍ക്കും ഇതൊന്നും പാലിക്കുന്നില്ലപലര്‍ക്കുമിത് സൈഡ് ബിസിനസാണ്. കാറിന്റെ ഇ.എം.ഐ ഉള്‍പ്പെടെയുള്ള ചെലവുകള്‍ വാടകയ്‌ക്ക് നല്‍കി ഈടാക്കുന്നവരുമുണ്ട്. എന്നാല്‍ അപകടമുണ്ടാകുമ്പോഴോ പൊലീസ് കേസാകുമ്പോഴോ ആണു പലരും കുഴിയില്‍ ചാടുന്നത്.
കാറുകള്‍ അനധികൃതമായി വാടകയ്‌ക്ക് എടുത്ത് ലഹരിക്കടത്തു നടത്തുന്നവരുമുണ്ട്.സ്വകാര്യ കാറുകളും 7 സീറ്റ് വാഹനങ്ങളും സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വിറ്റതായി രേഖയാക്കി അനധികൃത സര്‍വീസ് നടത്തുന്നവരുമുണ്ട്.
45 ദിവസത്തിനുള്ളില്‍ ഉടമസ്‌ഥാവകാശം മാറിയാല്‍ മതി. ഈ നിയമത്തിന്റെ പഴുതിലാണ് ഈ രീതിയില്‍ കൈമാറ്റം കാണിച്ച വാഹനങ്ങള്‍ സ്വകാര്യ സ്‌ഥാപനങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയ്‌ക്കായി ടാക്‌സി പെര്‍മിറ്റില്ലാതെ മാസവാടകയ്‌ക്കു നല്‍കി സര്‍വീസ് നടത്തുന്നത്.അനധികൃത റെന്റ് എ കാര്‍ പരിപാടി വ്യാപകമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്. ടാക്‌സി ഡ്രൈവര്‍ കണ്ടെത്തി വിവരം നല്‍കിയാല്‍ പോലും നടപടിയെടുക്കാന്‍ അധികൃതര്‍ക്കു മടിയാണത്രേ. അധിക വരുമാനം എന്ന നിലയില്‍ കാറുകള്‍ വാടകയ്‌ക്കു നല്‍കുന്ന സര്‍ക്കാര്‍ ഉദ്യേഗാസ്‌ഥര്‍ പോലുമുണ്ടെന്നു ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.