video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  അച്ഛൻ്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിന തടവും 221000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛൻ്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിന തടവും 221000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.

കൂടൽ കുളത്തുമൺ പോത്തുപാറ മേലേതിൽ വീട്ടിൽ സുരാജ് (28) നെയാണു അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 51 വർഷം കഠിന തടവിനും 221000 രൂപ പിഴയും വിധിച്ചത്.
പ്രായപൂർത്തിയാകാത്ത അതിജീവതയെ അച്ഛൻ്റെ സുഹൃത്തായ പ്രതി 2019 മാർച്ച് മാസത്തിൽ പിതാവിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് വെച്ചും രാത്രിയിൽ പിതാവിന്റെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ അമ്മ ജോലിക്ക് പോവുകയും മറ്റാരും വീട്ടിൽ ഇല്ലാതിരിക്കുകയും ചെയ്ത സമയത്തും വീട്ടിൽ അതിക്രമിച്ച കയറി ലൈംഗികമായി പീഡിപ്പിച്ചു. കൊടുമൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൂടൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി പുഷ്പകുമാർ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടറായ അരുൺ എം ജെ അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രതിഭാഗത്തുനിന്നും 6 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലൈസൻ ഓഫീസർമാരായ ദീപാ കുമാരി. വി ആർ, ആതിര ഐ എന്നിവർ ഏകോപിപ്പിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group