വേടനുമായി തെളിവെടുപ്പ് നടത്തി വനംവകുപ്പ്; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം; ഇൻസ്റ്റഗ്രാം ചാറ്റുകളും പരിശോധിക്കും; അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

Spread the love

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ച്‌ വനംവകുപ്പ്.

വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളും പരിശോധിക്കും. ഇന്ന് രാവിലെ തൃശൂരില്‍ വേടാനുമായി വനംവകുപ്പ് തെളിവെടുപ്പ് നടത്തി.

പുലിപ്പല്ലില്‍ രൂപമാറ്റം വരുത്തി മാലയുണ്ടാക്കിയ തൃശൂരിലെ ജ്വല്ലറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. എന്നാല്‍ വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്ത് കുമ്ബിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പിന് കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഥാർത്ത പുലിപ്പല്ല് ആണോ ഇതെന്ന് അറിയില്ലെന്നാണ് വേടന്റെ മൊഴി. എന്നാല്‍ ഇത് വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ വേടന്റെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.