
കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗവും ഇടപാടുകളും ചർച്ചയായിരിക്കെ ലഹരിക്കെതിരെ പോസ്‌റ്റർ പങ്കുവച്ച് ചലച്ചിത്ര സംഘടനയായ അമ്മയുടെ പോസ്റ്റർ. അമ്മയുടെ ലോഗോയിക്കൊപ്പം ‘സേ നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയ പോസ്റ്ററാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്കു പിന്നാലെ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും ലഹരിക്കേസിൽ പിടിലായി. തൊട്ടുപിന്നാലെ റാപ്പർ വേടനും കുടുങ്ങി. ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും മോഡലായ കെ. സൗമ്യയേയും പത്തു മണിക്കൂറിലധികമാണ് എക്സൈസ് ചോദ്യം ചെയ്തത്.
ഷൈൻ ടോം ലഹരിക്കടിമയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനാൽ ഷൈന്റെ ആഗ്രഹപ്രകാരം വിമുക്‌തി പദ്ധതിയിൽ ഉൾപ്പെടുത്തി. താരത്തെ തൊടുപുഴയിലെ ലഹരി ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിൻ്റോ അടക്കം രണ്ടു പേരും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെയാണ് വേടന്റെ അറസ്‌റ്റ്. കഴുത്തിലെ പുലിപ്പല്ല് കേസ് കൂടിയായപ്പോൾ ലഹരിക്കു പുറമേ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. ഇങ്ങനെ സിനിമ നടന്മാരും സംവിധായകരും പ്രതികളാകുന്ന ലഹരിക്കേസുകളുടെ എണ്ണം വർധിച്ചതോടെ കൊച്ചിയിലെ സിനിമ സങ്കേതങ്ങളിൽ അന്വേഷണ ഏജൻസികൾ സംയുക്‌ത പരിശോധന നടത്തുകയാണ്.
സംസ്ഥാന കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പരിശോധനകളുണ്ടാകുമെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. സംവിധായകർ പ്രതികളായ ലഹരിക്കേസിൽ കൂടുതൽ നടന്മാരിലേക്കും സംവിധായകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും. സെറ്റുകൾക്ക് അപ്പുറം സിനിമക്കാർ ഒത്തുകൂടുന്ന ഫ്ലാറ്റുകൾ ഹോട്ടലുകൾ അടക്കം പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തും.