സർക്കാരിന്റെ മദ്യനയത്തിനെതിരേ മലങ്കര ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി: ഒരു വശത്ത് ബാറുകൾക്ക് അനുമതി: മറുവശത്ത് ലഹരി വിരുദ്ധ കാമ്പയിൻ:കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെയെന്ന് യൂഹാനോൻ മാർ പോളികാർപ്പോസ് പറഞ്ഞു.

Spread the love

തിരുവനന്തപുരം:മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമെന്ന് മലങ്കര ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ യൂഹാനോൻ മാർ പോളികാർപ്പോസ്

സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണ്. കഴിഞ്ഞ 8.9 വർഷത്തിനിടെ 2600 ശതമാനം ബാറുകളാണ് വർധിച്ചത്. ടൂറിസം മേഖലയുടെ മറവിൽ ഇപ്പോൾ ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഒരുവശത്ത് ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുമ്പോൾ മറുവശത്ത് മദ്യമൊഴുക്കുന്നത് യുവ സമൂഹത്തെ തകർക്കും.

ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ ശേഷം മദ്യം സുലഭമാക്കുന്നത് കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെ മാത്രമേ കാണാൻ സാധിക്കുവെന്നും യൂഹാനോൻ മാർ പോളികാർപ്പോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ അംഗീകരിച്ച മദ്യനയം തിരുത്തണം. അല്ലാത്തപക്ഷം വീടുകൾ പോലും ബാറുകളാവുന്ന സ്ഥിതി സംജാതമാകും. ദൈവത്തിന്റെ സ്വന്തം നാടിനെ ലഹരിയിൽ മുക്കാതെ സംരക്ഷിച്ച് നിർത്താൻ വലിയ പ്രതിരോധം ആവശ്യമാണ്. ജാതി – മത – രാഷ്ട്രീയ

ചിന്തകൾക്കതീതമായി ഏവരും ഒരുമിക്കണം.യുവതലമുറയെ ചിന്താശേഷി നശിച്ചവരാകാൻ വിട്ടുകൊടുക്കാൻ കഴിയില്ല.മദ്യനയം തിരുത്താൻ സർക്കാർ തയാറാകാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.