Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് യഥേഷ്‌ടം ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ മദ്യനയം. ഡിസ്റ്റിലറികളും ബ്രൂവറികളും സ്‌പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് തടസ്സമില്ല.

video
play-sharp-fill

പാലക്കാട് എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെ നയം ന്യായീകരിക്കുന്നു. എലപ്പുള്ളിയിലേതുപോലെ യോഗ്യതയുള്ളവർക്ക് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അപേക്ഷിക്കാമെന്ന് മദ്യനയത്തിൽ എടുത്ത് പറയുന്നുണ്ട്.

മദ്യനയത്തിൽ ഉൾക്കൊള്ളിക്കാതെ ബ്രൂവറി-ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയതാണ് ഒന്നാം പിണറായി സർക്കാരിനെ കുഴക്കിയത്. ഇത് പരിഹരിക്കാനുള്ള വഴികൾ രണ്ടാം പിണറായി സർക്കാരിൻ്റെ മദ്യനയങ്ങളിൽ ഘട്ടംഘട്ടമായി ഇടം പിടിക്കുന്നുണ്ട്. സമ്പൂർണ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കും വിധമായി മദ്യനയത്തെ മാറ്റാൻ ഇതോടെ സർക്കാരിന് കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് 2022-’23-ലെ മദ്യനയത്തിൽ സംസ്ഥാനത്ത് സ്‌പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിയത്. എന്നാൽ, ഡിസ്റ്റിലറികളെക്കുറിച്ച് വ്യക്തമായ പരാമർശമില്ലായിരുന്നു. ഈ പിഴവ് പരിഹരിച്ച് 2023-’24-ലെ മദ്യനയത്തിൽ എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (സ്പിരിറ്റ്) നിർമ്മാണത്തിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു.

പുതിയ മദ്യനയം ഈ രണ്ടു തീരുമാനങ്ങളും നിലനിർത്തുന്നു. ഐടി പാർക്കുകളിൽ വിദേശമദ്യം വിളമ്പുന്നതിന് 2022-’23-ലെ മദ്യനയത്തിലാണ് അനുമതി നൽകിയത്. വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പാൻ 2023-24-ലും അനുമതി നൽകി.