സി പി എം പാർട്ടി കോൺഗ്രസിനിടെ ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കൂട്ടരാജി ;പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലെത്തിയത്.

Spread the love

ആലപ്പുഴ: മധുരയില്‍ സിപിഎം പാർട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ ആലപ്പുഴയിലെ സിപിഎമ്മില്‍ കൂട്ടരാജി. തുമ്പോളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള നാല് ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് സിപിഎം പ്രവർത്തകർ പാർട്ടി വിട്ടത്.

ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോള്‍ വോയ്റ്റീവ (തുമ്പോളി സെന്റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരെ കൂടാതെ 56 പാർട്ടി മെമ്പർമാരും രാജിവെച്ചു. നേരത്തേ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേർന്നിരുന്നു.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലെത്തിയത്. നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ അഞ്ചു മാസമായിട്ടും നടപടിയുണ്ടായില്ലെന്ന് പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടുന്നു. വിവിധ സംഘടനാ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗത്വ സൂക്ഷ്മപരിശോധനയില്‍ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളില്‍ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗണ്‍സിലർ ഉള്‍പ്പെടെ 11 പേരെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയ ആളെ എതിർപ്പു വകവയ്ക്കാതെ ലോക്കല്‍ കമ്മിറ്റി അംഗമാക്കി. രണ്ടു തിരഞ്ഞെടുപ്പുകളില്‍ പാർട്ടി സ്ഥാനാർഥിയെ തോല്‍പിക്കാൻ ശ്രമിക്കുകയും പി.പി.ചിത്തരഞ്ജൻ എംഎല്‍എയെ പരസ്യമായി അസഭ്യം

പറയുകയും ചെയ്തയാളെയാണ് ഒരു വിഭാഗം നേതാക്കള്‍ ഇടപെട്ടു വീണ്ടും ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം. ഇതേപ്പറ്റി സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് രാജിവച്ചവർ പറയുന്നത്.