video
play-sharp-fill

“കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധം, ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ല, പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം” എന്നാണ് അർത്ഥമെന്നും എം വി ഗോവിന്ദൻ

“കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധം, ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ല, പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം” എന്നാണ് അർത്ഥമെന്നും എം വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.

എക്‌സാലോജിക് -സിഎംആര്‍എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സംഭവത്തിലും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ അതിന്റെ കൃത്യമായ അര്‍ഥത്തില്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവണ്‍മെന്റിനെതിരായും മുഖ്യമന്ത്രിക്കെതിരായും മകള്‍ക്കെതിരായും ഒരു പുകമറ സൃഷ്ടിക്കാന്‍ വേണ്ടി നടത്തിയ ബോധപൂര്‍വമായ യുഡിഎഫിന്റെ, ബിജെപിയുടെ മഴവില്‍ സഖ്യത്തിന്റെ ഒരു ആരോപണംകൂടി തകര്‍ന്നു തരിപ്പണമായിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.