
‘പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ? റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി ; ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പുതിയ റീലുമായി ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ അനുപമ പത്മകുമാർ
കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാർ വീണ്ടും ഇൻസ്റ്റയിൽ സജീവം.
ബെംഗളുരുവില്‍ എല്‍എല്‍ബി കോഴ്സിന് ചേരാനായി അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, മറ്റാവശ്യങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.
ഇന്‍സ്റ്റയില്‍ ദിവസവും റീലുകള്‍ പങ്കുവക്കുന്നുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പുതിയ റീല്‍ ഇട്ടിരിക്കുന്നത്. ഇതുവരെ എണ്‍പതിനായിരത്തോളം പേരാണ് റീല്‍സ് ലൈക്ക് ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പിള്ളേരെ പിടിക്കുന്ന ചേച്ചിയല്ലേ?. മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല, റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി, അടുത്ത പ്ലാനിംഗ് ആണെന്ന് തോന്നുന്നു’- തുടങ്ങി നിരവധി കമന്‍റുകളാണ് വിഡിയോയിക്ക് വരുന്നത്. എന്നാല്‍ കമന്റുകള്‍ക്കൊന്നും അനുപമ പ്രതികരിച്ചിട്ടില്ല.
2023 നവംബർ 27നാണ് ഓയൂരില്‍ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്ബള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികള്‍. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.