play-sharp-fill
പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച ദൽഹി കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്തു

പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച ദൽഹി കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്തു

സ്വന്തംലേഖകൻ

കൊച്ചി : പാലാരിവട്ടം മേൽപ്പാലം നിർമിച്ച ദൽഹി ആർഡിഎസ് പ്രോജക്ട് ലിമിറ്റഡ് പ്രിതിനിധികളേയും വിജിലൻസ് ചോദ്യം ചെയ്തു. പാലം നിർമാണത്തിൽ അഴിമതി നടന്നതായി ആരോപണം ശക്തമായതിനെ തുടർന്ന് നിർമാണ കമ്പനി പ്രതിനിധികൾക്ക് സമൻസ് അയച്ച് വിളിച്ചു വരുത്തുകയായിരുന്നു.അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. മേൽപ്പാല നിർമാണത്തിന് ഉപയോഗിച്ച സിമന്റ്, കമ്പി എന്നിവയുടെ അളവിൽ കുറവ് വന്നിട്ടുണ്ട്. ഇതാണ് പാലത്തിൽ വിള്ളൽ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ പഠനം നടത്തിയ ഐഐടി സാങ്കേതിക വിദഗ്ധർ നൽകിയ റിപ്പോർട്ടും കേസിൽ നിർണ്ണായകമാകും. പാലാരിവട്ടം മേൽപ്പാലത്തിന്റെ രൂപരേഖ, നിർമാണത്തിന് ഉപയോഗിച്ച. സാമഗ്രികളുടെ സാംപിളുകൾ എന്നിവ കമ്പനി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെ നിർമാണ തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ രേഖാ മൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണത്തിൽ മേൽനോട്ടം വഹിച്ച കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ പദ്ധതി കൺസൾട്ടന്റ് കിറ്റ്കോ, കരാറുകാർ എന്നിവരുടെ മൊഴികളും വിജിലൻസ് നേരത്തെ രേഖപ്പെടുത്തി.