ദുരിതം അവസാനിക്കാതെ നെല്‍കര്‍ഷകര്‍! വേനല്‍ മഴയും കൊയ്ത്ത് യന്ത്രത്തിൻ്റെ ക്ഷാമവും അമിത കിഴിവ് ആവശ്യപ്പെട്ട മില്ലുകാരുടെ നടപടിയും കർഷകർക്ക് തിരിച്ചടിയാകുന്നു; പ്രതിസന്ധിയിലായി പുഞ്ച കൃഷി വിളവെടുപ്പ്

Spread the love

കോട്ടയം: ദുരിതം അവസാനിക്കാതെ നെല്‍കര്‍ഷകര്‍.

വേനല്‍ മഴയും കൊയ്ത്ത് യന്ത്രത്തിൻ്റെ ക്ഷാമവും ഇപ്പോള്‍ അമിത കിഴിവ് ആവശ്യപ്പെട്ട മില്ലുകാരുടെ നടപടിയും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പുഞ്ച കൃഷി വിളവെടുപ്പാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ജില്ലയിലെ ഏറ്റവും വലിയ കായല്‍ പാടശേഖരമായ ജെ ബ്ലോക്ക് 9000ല്‍ നെല്ല് സംഭരണം പ്രതിസന്ധിയിലായി. 400 ഏക്കറിലെ കൊയ്ത് കഴിഞ്ഞപ്പോള്‍ സംഭരണത്തിനായി എത്തിയ മില്ലുകാര്‍ അമിത കീഴിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴിവു ലഭിക്കാതെ നെല്ലു സംഭരിക്കില്ലെന്ന നിലപാടിലാണ് മില്ല് ഏജൻ്റുന്മാര്‍. കിഴിവാവശ്യത്തില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.

വേനല്‍മഴ ഭീഷണി ഉള്ളതിനാല്‍ നെല്ലു സംഭരണം വൈകുന്നത് ആശങ്കയോടെ നെല്‍കര്‍ഷകര്‍ നോക്കിക്കാണുന്നത്.

ജില്ലയില്‍ വിവിധയിടങ്ങളില്‍ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുമ്പോഴാണു മഴ ശക്തമാകുന്നത്. വനല്‍മഴ ശക്തിപ്പെട്ടാല്‍ പുഞ്ചക്കൊയ്ത്ത് ഏറെയിടങ്ങളിലും വെള്ളത്തിലാകും. ജില്ലയില്‍ 12,000 ഹെക്ടറിലെ കൊയ്ത്താണു ഇനി നടക്കാനുള്ളത്.