video
play-sharp-fill

മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് പണം വാങ്ങി ; മത്സ്യകുഞ്ഞുങ്ങളെ നല്‍കാതിരുന്ന ഹാച്ചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് പണം വാങ്ങി ; മത്സ്യകുഞ്ഞുങ്ങളെ നല്‍കാതിരുന്ന ഹാച്ചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

Spread the love

കൊച്ചി: മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും അഡ്വാന്‍സ് പണം വാങ്ങുകയും ചെയ്തതിന് ശേഷം മത്സ്യകുഞ്ഞുങ്ങളെ നല്‍കാതിരുന്ന ഹാച്ചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍.

എറണാകുളം, കിഴക്കമ്പലം സ്വദേശി ജോയ് എം.വി. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന മേക്കര ഫിഷ് ഹാച്ചറി എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ലഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

ജോയ് തന്റെ മീന്‍കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് മേക്കര ഫിഷ് ഹാച്ചറി എന്ന സ്ഥാപനത്തിനെ സമീപിച്ചത്. തുടര്‍ന്ന് സ്ഥാപനം ആവശ്യപ്പെട്ടതുപ്രകാരം ആയിരം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി പരാതിക്കാരന്‍ തൊഴിലാളികളെ നിര്‍ത്തി മത്സ്യക്കുളം വൃത്തിയാക്കി. എന്നാല്‍ മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചില്ല. തുടര്‍ന്ന് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കാത്തതുമൂലം മീന്‍ കൃഷി പരാതിക്കാരന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നാലെയാണ് ജോയ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

വാഗ്ദാനം നല്‍കിയതിനു ശേഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരവും കോടതി ചെലവും അഡ്വാന്‍സായി നല്‍കിയ തുകയും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃകമ്മിഷനെ സമീപിച്ചത്. തുടര്‍ന്ന് 10000 രൂപ നഷ്ടപരിഹാരവും ആയിരം രൂപ അഡ്വാന്‍സ് തിരിച്ചു നല്‍കുകയും, 5000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. സുജ മാത്യു ഹാജരായി.