വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സർക്കാർ ലക്ഷ്യം: മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസാകാൻ അവസരം നൽകും:വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

Spread the love

തിരുവനന്തപുരം: എട്ടാം ക്ലാസിൽ സബ്ജറ്റ് മിനിമം പാസ് മാർക്ക് ഈ വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.,സ്കൂളുകളിലെ റാഗിംങ് തടയാനും സർക്കാർ തലത്തിൽ നടപടി

റാഗിംങ് തടയാൻ സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

എട്ടാം ക്ലാസിൽ സബ്ജറ്റ് മിനിമം മാർക്ക് നിബന്ധന, ഇനി വരുന്ന വാർഷിക പരീക്ഷ മുതൽ നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സർക്കാർ ലക്ഷ്യം, മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസാകാൻ അവസരം നൽകും.

9, 10 വർഷങ്ങളിൽ വരും വർഷങ്ങളിലും ഇത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് 15കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിന് എൻഒസി ഇല്ലെന്ന് മന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ 183 സ്കൂൾക്കാണ് ഇത്തരത്തിൽ എൻഒസി ഇല്ലാത്തതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാൻ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലായതിൽ കേന്ദ്രത്തെയും മന്ത്രി വിമർശിച്ചു. വിദ്യാഭ്യഭ്യാസ നിയമത്തിൽ കേന്ദ്ര സർക്കാർ ഒപ്പ് വെക്കാത്തതാണ് പണം നൽകാത്തതിന് കാരണം. പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.