അപകടത്തെ തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

 

കണ്ണൂർ: ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തര്‍ക്കത്തിനിടെ ചികിത്സ ലഭ്യമാകാത്ത വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശി പി ആകാശ് (20) ആണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ കാല്‍ മണിക്കൂറോളമാണ് വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നത്.

 

ആകാശ് വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം. സ്കൂട്ടർ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റ് വൈകിയാണ്.

 

ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group