
ഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീഷണർ നടത്തിയ പ്രീ ഡയഗ്നോസ്റ്റിക് ടെക്നിക്കുകള്‍ നിയമലംഘനമാണെന്ന് കാണിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ് ഭ്രൂണത്തിന്റെ ലിംഗദഭദം വെളിപ്പെടുത്തിയ കേസില്‍ ഡോക്ടർക്കെതിരായ എഫ്.ഐ.ആർ ഡല്‍ഹി ഹൈകോടതി റദ്ദാക്കി.
വനിതാ ഡോക്ടർക്കെതിരെയുള്ള ആരോപണങ്ങള്‍ അവർ രോഗിയെ അള്‍ട്രാസൗണ്ട് ചെയ്തുവെന്ന വാദത്തില്‍ മാത്രമായി ഒതുങ്ങുന്നുവെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.
ഗർഭപിണ്ഡത്തിന്റെ ലിംഗഭേദം നിർണയിക്കുന്നതിന് പ്രസവത്തിനു മുൻപുള്ള ഡയഗ്നോസ്റ്റിക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന പ്രീ-കണ്‍സെപ്ഷൻ ആൻഡ് പ്രീ-നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പി.സി, പി.എൻ.ഡി.ടി) നിയമം ഡോക്ടർ ലംഘിച്ചുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ആഗസ്റ്റില്‍ ഹരി നഗർ അള്‍ട്രാസൗണ്ട് സെൻ്ററില്‍ ‘സ്റ്റിംഗ് ഓപ്പറേഷന്റെ’ ഭാഗമായി ഡോക്ടർ ഒരു രോഗിക്ക് അള്‍ട്രാസൗണ്ട് നടത്തിയെന്നായിരുന്നു പ്രാഥമിക ആരോപണം. ജസ്റ്റിസ് ചന്ദ്ര ധാരി സിങ്, കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയില്‍ മെഡിക്കല്‍ പ്രാക്ടീഷണർ ഏതെങ്കിലും നിയമ വ്യവസ്ഥകള്‍ ലംഘിച്ചതിന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പറയുന്നു.
പരിശോധന നടത്തിയെന്ന് കരുതപ്പെടുന്നത് ഒരു ലാബ് ജീവനക്കാരനാണെന്നും ഡോക്ടർ അല്ല എന്നുള്ളതുമാണ് കേസ് കൂടുതല്‍ സങ്കീർണ്ണമാക്കിയത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിനും ആശയവിനിമയത്തിനും ഡോക്ടർ സൗകര്യമൊരുക്കിയതായി എഫ്.ഐ.ആർ കുറ്റപ്പെടുത്തുന്നു.