
ഭാഗ്പത്: പ്രണയം വീട്ടുകാർ എതിർത്തു. താൽപര്യമില്ലാത്ത യുവാവിന് വിവാഹം ചെയ്തു നൽകി. വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ് സംഭവം.
ബുധനാഴ്ചയാണ് 22 കാരിയായ സുമൻ കുമാരിയെ ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബിനൌലി സ്വദേശിയാണ് കൊല്ലപ്പെട്ടത്.
22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തേക്കുറിച്ച് ബിനൌലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീരജ് കുമാറും 22കാരിയും അയൽവാസികളായിരുന്നു. ഏറെക്കാലമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 23ന് യുവതിയുടെ എതിർപ്പ് മറികടന്ന് ഹരിയാന സ്വദേശിയായ 28കാരൻ കൃഷ്ണ യാദവിന് വീട്ടുകാർ യുവതിയെ വിവാഹം ചെയ്ത് നൽകി.
വിവാഹത്തിന് ശേഷം കഴിഞ്ഞ മാസം ബിനൌലിയിലേക്ക് ഡിസംബർ 29ന് യുവതിയും ഭർത്താവും വിരുന്നുവന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 രാത്രി യുവതിയുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട യുവാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.