‘കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം; കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും’;സംഭവബഹുലമായ 5 വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽനിന്ന് മടക്കം; അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് രാജ്ഭവനിൽ എത്താതെ മുഖ്യമന്ത്രിയും മന്ത്രിമാരും; ഗവർണർക്ക് ടാറ്റ നൽകി എസ്എഫ്ഐ പ്രവർത്തകർ

Spread the love

തിരുവനന്തപുരം: സംഭവബഹുലമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങി.

അവസാന ദിനത്തിലും അനിഷ്ടം സൂചിപ്പിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയ്യാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണർക്ക് ടാറ്റാ നൽകി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.

കേരളം ഇതുവരെ കാണാത്ത പോരിനൊടുവിലാണ് ഗവർണറുടെ മടക്കം. യാത്രയാകുമ്പോഴും അനിഷ്ടം തീർന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദർശനം പോലും നടത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി. സർക്കാറിനെ വിമർശിക്കാൻ ഏതറ്റംവരെയും പോകുന്ന ആരിഫ് മുഹമ്മദ് ഖാൻ  തീര്‍ത്തും സൗമ്യനായിട്ടായിരുന്നു മടങ്ങിയത്.

മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടത് ഇല്ല. രണ്ടു പ്രവർത്തന ശൈലിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നൽകി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പേട്ടയിൽ വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണ്ണറെ ടാറ്റ കാണിച്ചു. പി സദാശിവം ഗവർണ്ണർ സ്ഥാനമൊഴിഞ്ഞപ്പോൾ വലിയ യാത്രയയപ്പാണ് സര്‍ക്കാര്‍ നൽകിയത്.

മൻമോഹൻസിങിന്‍റെ മരണത്തെ തുടർന്നുള്ള ദു:ഖാചരണം മൂലം ആരിഫ് മുഹമ്മദ് ഖാന് ഔദ്യോഗിക യാത്രയപ്പ് നടത്താനാകില്ലെന്നാണ് സർക്കാർ വിശദീകരണം. മടങ്ങും മുമ്പ് രാജ്ഭവനിൽ ഗവർണർക്ക് ഗാർഡ് ഓഫർ ഓണർ ഉണ്ടായിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലായിരുന്നു തന്‍റെ എതിർപ്പ് എന്ന് യാത്രയാകുമ്പോഴും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. ഗവർണർ-സർക്കാർ പോര് മൂലം 13 സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല. രണ്ടിന് ചുമതലയേൽക്കുന്ന പുതിയ ഗവർണർ രാജേന്ദ്ര അർലേക്കറും ആരിഫ് മുഹമ്മദ് ഖാന്‍റെ പാത പിന്തുടരുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ.