3 മാസമായി ഒരാൾ വിളിക്കുന്നു,പല നമ്പറില്‍ നിന്ന് ; തന്ത്രപൂര്‍വ്വം യുവാവിനെ പൊക്കി തിരൂരിലെ അധ്യാപിക 

Spread the love

മലപ്പുറം: മൂന്നു മാസമായി നിരന്തരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി തിരൂരിലെ സ്‌കൂള്‍ അധ്യാപിക.കഴിഞ്ഞ ദിവസം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. കാണണമെന്നും മറ്റും ആവശ്യപ്പെട്ട് വിവിധ മൊബൈല്‍ നമ്പറുകളില്‍ നിന്നു നിരന്തരമായി വിളിച്ച്‌ ശല്യം ചെയ്തതോടെ അധ്യാപിക വീട്ടുകാരോട് വിവരം പറഞ്ഞു. ഇയാളെ കണ്ടെത്താനായി നേരില്‍ കാണാമെന്നും പറഞ്ഞു.

video
play-sharp-fill

 

എന്നാല്‍ പലയിടങ്ങളിലും വച്ച്‌ കാണാമെന്നു യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോള്‍ ഇയാള്‍ വിദഗ്ധമായി മുങ്ങും. പിന്നെയും ഫോണില്‍ ശല്യം തുടരും. തുടർന്നാണ് വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക തന്ത്രപൂർവം യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്.ഭർത്താവിനെയും സഹോദരനെയും കൂടെക്കൂട്ടിയാണ് അധ്യാപിക ശല്യക്കാരനായ യുവാവിനെ തേടിയെത്തിയത്.

 

ഒടുവിൽ കുറ്റിപ്പുറത്ത് വെച്ച്‌ ആളെ കണ്ടെത്തി. തല്ല് കിട്ടിത്തുടങ്ങിയതോടെ യുവാവ് ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഓടി രക്ഷപ്പെട്ട ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group