അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടർമാരെ പിരിച്ചുവിട്ടു; നോട്ടീസിനോട് പ്രതികരിക്കാത്ത 17 പേർക്കെതിരെയും നടപടിയെടുക്കും; ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നത് 600 ഡോക്ടർമാർ

Spread the love

തിരുവനന്തപുരം: അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 33 ഡോക്ടർമാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടർമാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കുമെന്നാണ് സൂചന.

video
play-sharp-fill

കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടർമാർ അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡോ. കെ.ജെ. റീന പറഞ്ഞു.

2008 മുതല്‍ സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ജൂനിയർ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പുറത്താക്കിയത്. ഡോക്ടർമാർ അടക്കം 337 പേരാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

291 പേർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ പി.എസ്.സി, അഡൈ്വസ്ചെയ്ത 114 പേർക്ക് ആരോഗ്യഡയറക്ടർ കഴിഞ്ഞദിവസം നിയമന ഉത്തരവ് നല്‍കി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ, അസിസ്റ്റന്റ് സർജൻ തസ്തികയില്‍ 63,700-1,23,700 രൂപയാണ് ശമ്പളസ്കെയില്‍.