
ആലപ്പുഴ: നിയമ ലോകത്തെ നിറസാന്നിധ്യമായിരുന്ന ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗവും കേരള ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറുമായ ആർ നടരാജൻ വിട വാങ്ങി. പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെ നിയമാദ്ധ്യാപനത്തില്‍ വ്യാപ്യത നായിരുന്നു
കായംകുളം സ്വദേശിയായ ആർ നടരാജൻ ആലപ്പുഴയിലായിരുന്നു താമസം. ഇടമലയാർ കേസില്‍ 1999ല്‍ മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരെ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ച ഇടമലയാർ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ആർ നടരാജൻ.
ഇടമലയാർ പ്രത്യേക കോടതി 1991-ല്‍ സ്ഥാപിതമായി, കേസ് നമ്പർ 1991-ലെ സിസി 1 ആയിരുന്നു. 1999ലാണ് ആർ നടരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി പിള്ളയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 1999 നവംബറില്‍ അദ്ദേഹം അവരെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് ആർ നടരാജനെ കേരള ഹൈക്കോടതി ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം കോട്ടയം ജില്ലാ ജഡ്ജിയായി നിയമിതനായ നടരാജനാണ് 2006ല്‍ പ്രവീണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും മലപ്പുറം മുൻ ഡിവൈഎസ്പിയുമായ ഷാജിക്കും രണ്ടാം പ്രതിയായ ബിനുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
തുടർന്ന് 2008 മുതല്‍ 2010 വരെ പാലക്കാട് ജില്ലാ ജഡ്ജിയായി പ്രവർത്തിച്ച നടരാജൻ തൻ്റെ കാലയളവില്‍ പട്ടാമ്ബി ആമയൂർ വധക്കേസിലെ പ്രതി പറമ്ബത്തെട്ട് റെജികുമാറിന് വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെ ജനകീയനാക്കിയ ജഡ്ജിയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി പിടിച്ചെടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ അവിസ്മരണീയമാണ്. അന്ന് കമ്മീഷൻ ഐജിയായിരുന്ന എസ് ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയാണ് ആർ നടരാജൻ സർക്കാർ ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ സർക്കാരിന് റിപ്പോർട്ട് നല്‍കിയത്.
ജസ്റ്റിസ് ജെബി കോശി അധ്യക്ഷനും ആർ നടരാജൻ, കെഇ ഗംഗാധരൻ എന്നിവർ അംഗങ്ങളുമായുള്ള അന്നത്തെ കമ്മീഷൻ ലക്ഷക്കണക്കിന് നിരാശ്രയർക്കാണ് ആശ്രയമേകിയത്. കമ്മീഷനില്‍ നിന്നും വിരമിച്ച ആർ നടരാജൻ പൂർണ സമയവും അദ്ധ്യാപനത്തിന് വേണ്ടി നീക്കിവച്ചു.